സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം സ്ഥീരികരിച്ചു. കണ്ണൂര്‍ മുതുകുട സ്വദേശി നബീസയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടില്‍ കിടന്നുറങ്ങുന്ന സമയത്ത് വീട്ടിനകത്ത് വച്ചുതന്നെയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. തുടർന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
പാമ്പുകടിച്ചതാണെന്ന് ആദ്യഘട്ടത്തില്‍ മനസിലായിരുന്നില്ല. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ പാടുകളുമുണ്ടായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പാമ്പ് കടിച്ചതാണെന്ന് വ്യക്തമായത്. ശ്വാസകോശത്തിനെ അടക്കം ബാധിച്ചിരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു മരണം.
അതേസമയം, കൊല്ലത്ത് രാമന്‍കുളങ്ങര സ്വദേശി സുദേവന് പാമ്പു കടിയേറ്റു. വിഷമില്ലാത്ത ചുരുട്ട ഇനത്തില്‍പെട്ട പാമ്പ് കടിച്ചത്. സുദേവന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. എറണാകുളം ചെറായിയിലെ റിസോര്‍ട്ടില്‍ താമസിക്കാന്‍ എത്തിയ കോയമ്പത്തൂര്‍ സ്വദേശിനി ശാര്‍മിളയ്ക്കും പാമ്പിന്റെ കടിയേറ്റു. പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ യുവതി അപകടനില തരണം ചെയ്തു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Another snakebite death in the state; Elderly woman dies in Kannur











