ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതിയെന്ന് മുഖ്യമന്ത്രി; വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഇന്ത്യ ടുഡേ റൗണ്ട് ടേബിള്‍ കോണ്‍ക്ലെവിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇതാണോ മാധ്യമപ്രവര്‍ത്തനം. പല വഞ്ചനാകേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജിഎസ്ടി ഫ്രോഡ് കേസും പേരുണ്ട്. ഗൗരവമായ കുറ്റകൃത്യത്തിന്റെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതിയില്‍ നിന്നുള്ള വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പൊലീസ് വളരെ സംയമനം പാലിച്ചിരുന്നു. ഒരു വാര്‍ത്തയുമായും ഇതിന് ബന്ധമില്ല. ഗുരുതരമായ കുറ്റകൃത്യവുമായി ബന്ധപ്പെട്ടാണിത്. വീട് റെയ്ഡ് ചെയ്തപ്പോള്‍ 136 കുപ്പി മദ്യമാണ് കണ്ടെത്തിയത്. എക്‌സൈസ് നിയമത്തിന്റെ ലംഘനമാണ്. ആ മാധ്യമസ്ഥാപനത്തില്‍ നിന്ന് പൊലീസ് ഡോളര്‍ കണ്ടെത്തി. പ്രതിപക്ഷ പിണറായി വിജയന്‍ റെയ്ഡിനെ എതിര്‍ക്കുന്നത് കണ്ടു. ഇത് ആദ്യമായി അല്ല റെയ്ഡ് നടക്കുന്നതെന്നും മംഗളത്തിലും ഏഷ്യാനെറ്റിലും ഒക്കെ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, മെസിയെ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നലെ പ്രത്യേക അന്വേഷണ സംഘം, ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടില്‍ പരിശോധന നടത്തിയത്. റെയ്ഡില്‍ വന്‍ മദ്യശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം സ്ഥലത്തെത്തി ഇത് പിടിച്ചെടുക്കുകയായിരുന്നു. അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കുകയും തുടർന്ന് എറണാകുളം കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസില്‍ നിന്ന് പുലര്‍ച്ചെ ആന്റോ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Chief Minister states Anto Augustine is an accused in several cases; the raid was conducted because there was a warrant.

More Stories from this section

family-dental
witywide