
ടെഹ്‌റാൻ: അന്തരിച്ച ഇറാൻ്റെ പരമാധികാരി ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക ശവസംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി മുതിർന്ന ഇന്ത്യൻ പ്രമുഖർ ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിതയും ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈനും പങ്കെടുക്കുന്നു.
ചടങ്ങുകളിൽ പങ്കെടുക്കാൻ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹബൂബ മുഫ്തി ടെഹ്‌റാനിൽ എത്തിയിട്ടുണ്ട്. ഇറാൻ പരമാധികാരിയുടെ ഓഫീസിൽ നിന്ന് മെഹബൂബ മുഫ്തിക്ക് നേരിട്ട് ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നു. ജമ്മു കശ്മീരിൽ നിന്ന് ക്ഷണം ലഭിച്ച ചുരുക്കം ചില രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് അവർ. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്‌റാനിൽ എത്തിയിട്ടുണ്ട്.
ഇന്ത്യയും ഇറാനും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക-ചരിത്ര ബന്ധങ്ങളെയും ജനങ്ങൾ തമ്മിലുള്ള ശക്തമായ കൂട്ടായ്മയെയും അടിവരയിടുന്നതാണ് ഈ ഉന്നതതല സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക സഹകരണങ്ങൾക്ക് ഈ ബന്ധം കൂടുതൽ ശക്തമായ അടിത്തറ പാകുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
An honour for me to be here in Tehran to express my deepest condolences & solidarity on the martyrdom of Iran’s Supreme Leader Ayatollah Sayyed Ali Khamenei- a revered leader who dared to stand against the tide & fought for the oppressed. pic.twitter.com/dyfRbNXhsr
— Mehbooba Mufti (@MehboobaMufti) July 3, 2026
Indian delegation pays tribute to Ayatollah Ali Khamenei; Union Minister and Governor represent India at funeral ceremonies














