
ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ ഇറാനിയൻ കോടതികളിൽ വിചാരണ ചെയ്യുന്നതിനായി ഇസ്ലാമിക് റിപ്പബ്ലിക്കിന് കൈമാറണമെന്ന് ഇറാൻ പരമോന്നത നേതാവിൻ്റെ പ്രതിനിധി ഹൊസൈൻ ശരീയത്മദാരി ആവശ്യപ്പെട്ടു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കീഴിലുള്ള ‘കയ്ഹാൻ’ പത്രത്തിൻ്റെ തലവനാണ് ഇദ്ദേഹം.
യുഎസുമായുള്ള ചർച്ചകളിൽ ഇറാൻ്റെ പ്രധാനവും ആദ്യത്തെയുമായ ആവശ്യം ഇതായിരിക്കണം എന്ന് അദ്ദേഹം ഞായറാഴ്ച പത്രത്തിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി. ചർച്ചകളിൽ പരമോന്നത നേതാവ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ നടപ്പിലാക്കാനുള്ള ആദ്യ പടി ട്രംപിനെ ഇറാനിലെ നീതിന്യായ അധികാരികൾക്ക് കൈമാറാൻ നിർബന്ധിക്കുക എന്നതാണെന്ന് അദ്ദേഹം കുറിച്ചു. പ്രമുഖ മാധ്യമമായ ഇറാൻ ഇൻ്റർനാഷണൽ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
Iran Supreme Leader’s representative issues tough demands to US to extradite Trump for trial















