മിഡിൽ ഈസ്റ്റിലേക്ക് ട്രംപിന്റെ നിർണായക നീക്കം, പശ്ചിമേഷ്യയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങൾ അയക്കും; വ്യോമസേനയെ സജ്ജമാക്കും

വാഷിം​ഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ വ്യോമസേനാ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനൊരുങ്ങി അമേരിക്ക. യൂറോപ്പിലെ സൈനിക താവളങ്ങളിൽ നിന്ന് കൂടുതൽ എഫ്-16 (F-16), എഫ്-35 (F-35) യുദ്ധവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന അകാശതലാ ടാങ്കറുകളും മേഖലയിലേക്ക് അയക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.

വേഗത്തിൽ മാറിമറിയുന്ന യുദ്ധസാഹചര്യത്തിൽ കൂടുതൽ ശക്തമായ സൈനിക നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സഹായകമാകുന്ന രീതിയിലാണ് വ്യോമസേനയെ സജ്ജമാക്കുന്നത്. കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ വെച്ച് യുദ്ധം ശക്തമാക്കുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളെക്കുറിച്ച് ട്രംപ് ഉന്നതതല യോഗം ചേർന്നിരുന്നു.

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിനെക്കുറിച്ചും, പിക്ആക്സ് പർവ്വതനിരകളിലെ ഇറാന്റെ ആണവ നിലയങ്ങൾക്ക് നേരെ ബോംബാക്രമണം നടത്തുന്നതിനെക്കുറിച്ചും അമേരിക്ക പരിഗണിക്കുന്നുണ്ട്. അതേസമയം, നയതന്ത്ര ചർച്ചകളിലൂടെയുള്ള പരിഹാരത്തിനുള്ള സാധ്യതകൾ ട്രംപ് പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടില്ല. ചർച്ചകൾക്കായി തങ്ങളുടെ വാതിലുകൾ ഇപ്പോഴും തുറന്നുതന്നെ കിടക്കുകയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide