മെമ്മറി കാർഡ് കേസിൽ വാദം കേൾക്കുന്നത് മാറ്റണമെന്ന ദിലീപിന്റെ ആവശ്യം തള്ളി; വിധി പറയുന്നത് മാറ്റിവച്ചു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍, മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന സംഭവത്തില്‍ ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം കേരള ഹൈക്കോടതി തള്ളി. അതിജീവിതയുടെ ഹര്‍ജിയില്‍ വിധിപറയുന്നത് ഹൈക്കോടതി മാറ്റി.

മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജീവിത നല്‍കിയ പരാതിയില്‍ കോടതിയെ സഹായിക്കാന്‍ അഡ്വ. രഞ്ജിത് മാരാരെ അമിക്കസ്‌ക്യൂറിയായും ഹൈക്കോടതി നിയമിച്ചു. കേസില്‍ വാദം കേട്ട ജഡ്ജി വിധിപറയുന്നത് തടയുകയാണ് അതിജീവിതയുടെ ഹര്‍ജിയുടെ ഉദ്ദേശ്യമെന്നു ചൂണ്ടിക്കാട്ടിയാണ്, വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന് ദിലീപ് ആവശ്യമുന്നയിച്ചത്.

അതേസമയം, ഇരയെന്ന നിലയില്‍ തന്റെ മൗലിക അവകാശം സംരക്ഷിക്കാന്‍ കോടതിക്ക് ഉത്തരവാദിത്തമുണ്ടെന്നായിരുന്നു അതിജീവിതയുടെ വാദം.

More Stories from this section

family-dental
witywide