സംസ്ഥാന സർക്കാരിന് ഗുരുതര പാളിച്ച; മുഖ്യമന്ത്രി വിരുന്നില്‍ പങ്കെടുക്കുമ്പോള്‍ തൊട്ടപ്പുറം ജനങ്ങള്‍ പ്രാണഭയത്തിലായിരുന്നുവെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന സര്‍ക്കാരിന് മഴ മുന്നറിയിപ്പ് നല്‍കുന്നതിലും ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലും ഗുരുതരപാളിച്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ ആരോപണം. സംസ്ഥാനം മഴക്കെടുതിയിൽ വലയുമ്പോൾ മുഖ്യമന്ത്രി ഉത്തരവാദിത്തം നിറവേറ്റണമെന്നും സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയും ഏകോപനമില്ലായ്മയും അംഗീകരിക്കാനാകില്ലെന്നും സിപിഐഎം പ്രതികരിച്ചു.

അതേസമയം, മഴക്കെടുതിയില്‍ സര്‍ക്കാര്‍ പാളിച്ചകള്‍ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷനേതാവ് പിണറായി വിജയനും സിപിഐഎം നേതാക്കളും രംഗത്ത് വന്നു. മഴക്കെടുതി രൂക്ഷമാവുകയാണ്. ജനങ്ങളുടെ ജീവന്റെ കാര്യമാണ്. ചെറിയ വീഴ്ചകള്‍ക്ക് പോലും വലിയ വില കൊടുക്കേണ്ടിവരുന്ന നിര്‍ണായകമായ സന്ദര്‍ഭത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന കുറ്റകരമായ അനാസ്ഥയും ഏകോപനമില്ലായ്മയും ഒരുതരത്തിലും അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുക്കുമ്പോള്‍ തൊട്ടപ്പുറം ജനങ്ങള്‍ പ്രാണഭയത്തിലായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

ആളുകൾക്ക് മഴ മുന്നറിയിപ്പ് നല്‍കുന്നതിലും ദുരന്തനിവാരണ മുന്നൊരുക്കങ്ങളിലും ഗുരുതരമായ പാളിച്ച പറ്റിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതല്‍ മഴപെയ്ത പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നലെ രാവിലെ വരെ ഓറഞ്ച് അലര്‍ട്ട് മാത്രമാണുണ്ടായിരുന്നത്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമ്പോഴേക്കും പല പ്രദേശങ്ങളും വെള്ളത്തിലായിരുന്നുവെന്നത് കെടുകാര്യസ്ഥതയുടെ തെളിവാണ്.

ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ തന്നെ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്. ജനങ്ങളെ സുരക്ഷിതമായ സ്ഥലത്ത് മാറ്റിപ്പാര്‍പ്പിക്കുന്നതിനും അപകട സാധ്യതാ മേഖലയില്‍ നിന്നും ഒഴിപ്പിക്കുന്നതിനും ഒരു നടപടിയും സ്വീകരിച്ചില്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ വകുപ്പിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകട സാധ്യതയുള്ള പ്രദേശങ്ങളിലുള്ള ജനങ്ങളെ ഉടന്‍ തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവും ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Serious lapse by the state government; M.V. Govindan stated that while the Chief Minister was attending a banquet, people nearby were in mortal fear.

More Stories from this section

family-dental
witywide