
ഹൂസ്റ്റൺ: ഹൂസ്റ്റൺ മേയറായി സ്റ്റേറ്റ് സെനറ്റർ ജോൺ വിറ്റ്മയർ തിരഞ്ഞെടുക്കപ്പെട്ടു. ഹൂസ്റ്റണിന്റെ അടുത്ത മേയറാകാനുള്ള ഡെമോക്രാറ്റിലെ ജനപ്രതിനിധി ഷീല ജാക്സൺ ലീയെ പരാജയപ്പെടുത്തിയാണ് ജോൺ വിറ്റ്മയർ ജയിച്ചത്. ശനിയാഴ്ച, വോട്ടെടുപ്പ് അവസാനിച്ച് അരമണിക്കൂറിനുള്ളിൽ. 450 വോട്ടിംഗ് കേന്ദ്രങ്ങളിൽ 85 എണ്ണം റിപ്പോർട്ട് ചെയ്തപ്പോൾ, വിറ്റ്മയർ 65% വോട്ടുകൾ നേടി ലീഡ് ചെയ്തു.
1983 മുതൽ വിറ്റ്‌മയർ ഡെമോക്രാറ്റായി സെനറ്റിൽ സേവനമനുഷ്ഠിക്കുന്ന വിറ്റ്മയർ. പൊതു സുരക്ഷ വർധിപ്പിക്കുന്നതിനും തെരുവുകൾ നന്നാക്കുന്നതിനും പരിശ്രമിക്കുമെന്ന് അറിയിച്ചു. നഗരത്തിലെ പൊലീസ് സേനയെ വിപുലീകരിക്കുമെന്നും റോഡുകളിലെയും ജല സംവിധാനങ്ങളിലെയും അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ പരിഹരിക്കും.
ഹൂസ്റ്റണിനെ സേവിക്കാൻ വിറ്റ്‌മയറുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് എതിർസ്ഥാനാർഥി ജാക്‌സൺ ലീ പറഞ്ഞു. യു.എസ് ഹൗസ് സീറ്റിലേക്ക് വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ ജാക്‌സൺ ലീ മൗനം പാലിച്ചെങ്കിലും തന്‍റെ ജോലി പൂർത്തിയായിട്ടില്ലെന്ന് ജാക്‌സൺ ലീ പറഞ്ഞു.















