ഛത്തീസ്ഗഡ് ആക്രമണം: സുരക്ഷാ സേനയ്ക്ക് നേരെ മാവോയിസ്റ്റുകള്‍ പ്രയോഗിച്ചത്റോക്കറ്റ് രൂപത്തിലുള്ള ആയുധങ്ങള്‍

റായ്പൂര്‍: ഛത്തീസ്ഗഡിലെ സിആര്‍പിഎഫ് യൂണിറ്റിന് നേരെയുണ്ടായ മാരകമായ ആക്രമണത്തില്‍ മാവോയിസ്റ്റുകള്‍ ഡസന്‍ കണക്കിന് ബിജിഎല്‍ റോക്കറ്റ് ആകൃതിയിലുള്ള ബാരലുകള്‍ എറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ബസ്തര്‍ മേഖലയിലെ വിദൂര പ്രദേശത്ത് അര്‍ദ്ധസൈനിക സേന പുതിയ ക്യാമ്പ് തുറന്ന ദിവസമായ ഇന്നലെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്.

സംസ്ഥാനത്തെ ബീജാപൂര്‍, സുക്മ ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന തെക്കല്‍ഗുഡെം ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 450 കിലോമീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന മാവോയിസ്റ്റ് മേഖലയിലുള്ള ജില്ലകള്‍ ഛത്തീസ്ഗഡിലെ ഏറ്റവും അക്രമാസക്തമായ ബസ്തര്‍ മേഖലയുടെ ഭാഗമാണ്.

എഫ്ഒബികള്‍ എന്ന പേരില്‍ ഫോര്‍വേഡ് ഓപ്പറേറ്റിംഗ് ബേസുകള്‍ സൃഷ്ടിക്കുന്നതിനിടയില്‍ സിആര്‍പിഎഫീന് നേരെ മാരകവും അല്ലാത്തതുമായ നിരവധി ആക്രമണങ്ങള്‍ ഉണ്ടായി.

ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍ (ബിജിഎല്‍) 2021-ല്‍ നക്‌സലുകള്‍ വികസിപ്പിച്ചെടുത്ത ഒരു രാജ്യ നിര്‍മ്മിത വെടിമരുന്നാണ്. ചൊവ്വാഴ്ച തെക്കല്‍ഗുഡെമില്‍ നടന്ന ആക്രമണത്തില്‍ ഇവര്‍ ഇത് ഉപയോഗിച്ചതായി മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ റോക്കറ്റുകളുടെ സ്ഫോടനത്തില്‍ ആറോളം ജീവനക്കാര്‍ക്ക് നേരിയതോ സാരമായതോ ആയ മുറിവുകള്‍ സംഭവിച്ചിട്ടുണ്ട്.

മാവോയിസ്റ്റുകളുടെ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ (പിഎല്‍ജിഎ) ഒന്നാം ബറ്റാലിയനാണ് ഈ പ്രദേശത്ത് ആധിപത്യം പുലര്‍ത്തുന്നത്. ഇത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയ്ക്കെതിരെ ഏറ്റവും വലിയ ആക്രമണങ്ങള്‍ നടത്തുന്നതിന് പേരുകേട്ടതാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

2021 ഏപ്രിലില്‍ ഇവിടെ നക്‌സല്‍ ആക്രമണത്തില്‍ 23 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതില്‍ നിന്ന് ഈ വനമേഖലയിലെ മാവോയിസ്റ്റുകളുടെ ശക്തി അളക്കാനാകും.

Also Read

More Stories from this section

family-dental
witywide