ഫെഡറല്‍ തിരഞ്ഞെടുപ്പ് ഇടപെടല്‍ കേസ് : ട്രംപ് വിചാരണ നേരിടണോ എന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു

വാഷിംഗ്ടണ്‍: ഫെഡറല്‍ തിരഞ്ഞെടുപ്പ് ഇടപെടല്‍ കേസില്‍ ട്രംപ് വിചാരണയില്‍ നിന്ന് മുക്തനാണോ എന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു. ജസ്റ്റിസുമാര്‍ അപ്പീല്‍ വേഗത്തില്‍ തീര്‍പ്പാക്കുകയും വാദം ഏപ്രില്‍ 22-ന് ആരംഭിക്കും.

2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് ക്രിമിനല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുമോ എന്ന് തീരുമാനിക്കാന്‍ സമ്മതിച്ചതിന് മുന്‍ പ്രസിഡന്റ് ട്രംപ് ബുധനാഴ്ച സുപ്രീം കോടതിക്ക് നന്ദി പറഞ്ഞു.

പ്രസിഡന്‍ഷ്യല്‍ ഇമ്മ്യൂണിറ്റി ഏറ്റെടുക്കാനുള്ള സുപ്രീം കോടതിയുടെ ഇന്നത്തെ തീരുമാനത്തിന് നിയമ പണ്ഡിതന്മാര്‍ക്ക് നന്ദിയെന്നും പ്രസിഡന്‍ഷ്യല്‍ ഇമ്മ്യൂണിറ്റി ഇല്ലെങ്കില്‍, അമേരിക്കന്‍ ഐക്യനാടുകളുടെ ഏറ്റവും നല്ല താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ഒരു പ്രസിഡന്റിന് ശരിയായി പ്രവര്‍ത്തിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ കഴിയില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി. അനാവശ്യ സമ്മര്‍ദങ്ങളില്ലാതെ നമ്മുടെ രാജ്യത്തിന് എന്താണ് അനുയോജ്യമെന്ന് തീരുമാനിക്കാന്‍ ഒരു പ്രസിഡന്റിന് സ്വാതന്ത്ര്യമുണ്ടെന്നും ഇമ്മ്യൂണിറ്റി ഇല്ലെങ്കില്‍, നമുക്കറിയാവുന്നതുപോലെ, പ്രസിഡന്‍സി ‘ഇനി നിലനില്‍ക്കില്ലെന്നും നമ്മുടെ രാജ്യത്തിന് വേണ്ടിയുള്ള പല നടപടികളും സ്വീകരിക്കാനാവില്ലെന്നും ട്രംപ് സുപ്രീം കോടതി നടപടിയോട് പ്രതികരിച്ചു.

ഫെഡറല്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ക്രിമിനല്‍ വിചാരണ വൈകിപ്പിക്കണമെന്ന് ട്രംപ് മുമ്പ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തന്റെ അപ്പീലില്‍ വിചാരണ വൈകിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യം തള്ളണമെന്ന് പ്രത്യേക അഭിഭാഷകന്‍ ജാക്ക് സ്മിത്ത് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide