പ്രശസ്ത ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ മാരിയോ വര്‍ഗാസ് യോസ അന്തരിച്ചു

പ്രശസ്ത ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ മാരിയോ വര്‍ഗാസ് യോസ(89) അന്തരിച്ചു. നൊബേല്‍ ജോതാവായ അദ്ദേഹത്തിന്റെ മരണവിവരം കുടുംബം സാമൂഹികമാധ്യമത്തില്‍ ഞായറാഴ്ച പങ്കുവെച്ച പ്രസ്താവനയിലൂടെ പുറത്തുവിടുകയായിരുന്നു.

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന് ശേഷം ലാറ്റിനമേരിക്കന്‍ സാഹിത്യത്തെ ലോകപ്രശസ്തിയിലേക്കെത്തിച്ച എഴുത്തുകാരനാണ് മാരിയോ വര്‍ഗാസ് യോസ. നോവലിസ്റ്റ്, കഥാകാരന്‍, മാധ്യമപ്രവര്‍ത്തകന്‍, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹത്തിന്റെ ആദ്യ നോവല്‍ ‘ദ ടൈം ഓഫ് ദ ഹീറോ’യാണ്. ഇത് 1963-ലാണ് പ്രസിദ്ധീകരിച്ചത്.

1936-ല്‍ പെറുവിലാണ് യോസ ജനിച്ചത്. 15-ാമത്തെ വയസ്സില്‍ ക്രൈം റിപ്പോര്‍ട്ടറായി ഔദ്യോഗികജീവിതം ആരംഭിച്ച മാരിയോ വര്‍ഗാസ് യോസ പെറുവില്‍ നിന്നും പാരീസിലേക്കും പിന്നീട് മറ്റ് പല രാജ്യങ്ങളിലേക്കും പലായനം ചെയ്തു. സോഷ്യലിസത്തില്‍ വിശ്വസിച്ചിരുന്ന അദ്ദേഹം പിന്നീട് സാഹിത്യജീവിതത്തില്‍ സജീവമാവുകയും ലാറ്റിനേരിക്കയിലെ ഇടത് ഭരണകൂടങ്ങളെയടക്കം വിമര്‍ശിക്കുകയും ചെയ്തു. 1990-ലായിരുന്നു രാഷ്ട്രീയപ്രവേശം. പെറുവിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ആല്‍ബര്‍ട്ടോ ഫുജിമോറിയോട് പരാജയപ്പട്ടു. വിവിധ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 2010-ലാണ് അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചത്. 50 വര്‍ഷത്തിലധികമായി എഴുത്തിന്റെ ലോകത്ത് സജീവമായ യോസയുടെ പ്രശസ്ത കൃതികളാണ് ‘ദ ടൈം ഓഫ് ദ ഹീറോ’, ‘കോണ്‍വര്‍സേഷന്‍ ഇന്‍ ദ കത്തീഡ്രല്‍’, ‘ഫീസ്റ്റ് ഓഫ് ദ ഗോട്ട്’ എന്നിവ. ഓണ്‍ഡ് ജൂലിയ ആന്റ് ദ സ്‌ക്രിപ്റ്റ് റൈറ്റര്‍, കാപ്റ്റന്‍ പന്റോജ ആന്റ് ദ സ്‌പെഷ്യല്‍ സര്‍വീസ്, ദ വാര്‍ ഓഫ് ദ എന്റ് ഓഫ് ദ വേള്‍ഡ്, എന്നിവ മറ്റ് കൃതികളാണ്. 2019-ലാണ് അദ്ദേഹത്തിന്റെ അവസാന നോവലായ ഹാര്‍ഷ് ടൈംസ് പുറത്തുവന്നത്.

Peru’s Mario Vargas Llosa passed away

More Stories from this section

family-dental
witywide