ആ ഗ്രനേഡും സ്ഫോടക വസ്തുക്കളും എറിഞ്ഞതെല്ലാം പൊലീസ്, പേരാമ്പ്ര സംഘർഷത്തിൽ 6 വീഡിയോ തെളിവുമായി കോൺഗ്രസ്

പേരാമ്പ്ര: കഴിഞ്ഞ വെള്ളിയാഴ്ച പേരാമ്പ്രയിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസിന്റെ വാദങ്ങൾ തള്ളി കോൺഗ്രസ്. സംഘർഷത്തിനിടെ പൊട്ടിത്തെറിച്ച ഗ്രനേഡും ടിയർ ഗ്യാസ് ഷെല്ലുകളും പൊലീസിന്റെതാണെന്ന് ജില്ലാ പ്രസിഡന്റ് കെ. പ്രവീൺകുമാർ ആരോപിച്ചു. പൊലീസ് ഗ്രനേഡ് എറിയുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ഒക്ടോബർ 10-ന് രാത്രി 7.16-ന് ശേഷമുള്ള ആറ് ദൃശ്യങ്ങളാണ് തെളിവായി സമർപ്പിച്ചത്. അൻപതോളം സിപിഎം പ്രവർത്തകർ ആയുധങ്ങളുമായി നിൽക്കുന്നുവെന്ന് ഡിവൈഎസ്പി സുനിൽകുമാർ തനിക്കും എംപി ഷാഫി പറമ്പിലിനും മുന്നറിയിപ്പ് നൽകിയിരുന്നു. അതേ സ്ഥലത്ത് പൊലീസ് നിലയുറപ്പിച്ചിരുന്നതായും അവിടെനിന്നാണ് സ്ഫോടക വസ്തു വന്നതെന്നും പ്രവീൺകുമാർ പറഞ്ഞു. വടകര ഡിവൈഎസ്പി ഹരിപ്രസാദ് ടിയർ ഗ്യാസ് ഷെല്ലുമായി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഒന്നിൽ ഷാഫി പറമ്പിൽ എംപി ഒന്നാം പ്രതിയും പ്രവീൺകുമാർ രണ്ടാമനുമാണ്. സ്ഫോടക വസ്തു എറിഞ്ഞ കേസിൽ ആരുടെയും പേരില്ലാത്ത എഫ്ഐആറിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. അഞ്ച് പേരെ കോടതിയിൽ ഹാജരാക്കി. പ്രതികൾ സ്ഫോടകം എറിഞ്ഞതിന് തെളിവോ ഫോറൻസിക് റിപ്പോർട്ടോ ഇല്ലെന്ന് പ്രവീൺകുമാർ ചോദിച്ചു. സംഭവത്തിന് ദിവസങ്ങൾ കഴിഞ്ഞാണ് കേസെടുത്തത്, അപ്പോഴേക്കും ആയിരക്കണക്കിനാളുകൾ സ്ഥലത്തുകൂടി കടന്നുപോയി. മുഖം നഷ്ടപ്പെട്ട സിപിഎമ്മിന്റെയും വിലകുറഞ്ഞ പൊലീസിന്റെയും മുഖംമിനുക്കലാണ് അറസ്റ്റുകളെന്ന് അദ്ദേഹം ആരോപിച്ചു. സ്ഫോടകം എറിഞ്ഞതും സൃഷ്ടിച്ചതും പൊലീസാണെന്നും ഇത്തവണ തർക്കം പൊലീസുമായാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസിനെ വിമർശിച്ചതിന് കെ.സി. വേണുഗോപാലിനെയും ഷാഫി പറമ്പിലിനെയും ഇ.പി. ജയരാജനും ടി.പി. രാമകൃഷ്ണനും ഭീഷണിപ്പെടുത്തിയത് അനുവദിക്കില്ലെന്ന് പ്രവീൺകുമാർ പ്രതികരിച്ചു. സിപിഎമ്മിന് ഇതിൽ എന്ത് പങ്കാണെന്നും സാധാരണ സമരത്തിലേക്ക് എംപി പോകുന്നത് തെറ്റാണോ എന്നും അദ്ദേഹം ചോദിച്ചു. കണ്ണൂരിലെ ജീർണിച്ച രാഷ്ട്രീയം ഇവിടെ കൊണ്ടുവരാൻ അനുവദിക്കില്ലെന്നും കെ.സി. വേണുഗോപാലിനെക്കുറിച്ച് അറിയില്ലെങ്കിൽ ജയരാജൻ എം.എ. ബേബിയോട് ചോദിക്കാമെന്നും പരിഹസിച്ചു. അറസ്റ്റുകൾക്കെതിരെ യുഡിഎഫ് സത്യാഗ്രഹം നടത്തി. കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എംപിക്ക് പോലും പൊതുപ്രവർത്തന സ്വാതന്ത്ര്യമില്ലാത്ത സ്ഥിതി ഭയാനകമാണെന്നും പൊലീസിന്റെ സ്വാഭിമാനം നഷ്ടപ്പെടുത്തിയത് ആരാണെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Also Read

More Stories from this section

family-dental
witywide