താരിഫ് റദ്ദാക്കിയാൽ വിനാശകരമായ പ്രത്യാഘാതങ്ങൾ; 1929 ലെ സാമ്പത്തിക മാന്ദ്യം ആവർത്തിക്കുമെന്ന് ട്രംപ്

വാഷിംങ്ടൺ: കോടതികൾ യുഎസ് തീരുവ വർധനവ് റദ്ദാക്കിയാൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറക്കുമതി തീരുവ വർധനവ് ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടമുണ്ടാക്കിയെന്നും സർക്കാർ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാക്കിയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കോടതി നമുക്കെതിരെ വിധി പ്രസ്താവിച്ചാൽ, ഈ ഭീമമായ തുകകൾ വീണ്ടെടുക്കുകയോ തിരിച്ചടയ്ക്കുകയോ ചെയ്യുന്നത് അസാധ്യമായിരിക്കും. 1929 പോലെ വീണ്ടും ഒരു വലിയ സാമ്പത്തിക മാന്ദ്യമായിരിക്കും ഉണ്ടാവുകയെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

ഓഹരി വിപണിയിൽ വലിയ സ്വാധീനം തീരുവ വർധനവ് ചെലുത്തുന്നുണ്ട്. മിക്കവാറും എല്ലാ ദിവസവും പുതിയ റെക്കോർഡുകൾ സ്ഥാപിക്കുന്നു. നൂറുകണക്കിന് ബില്യൺ ഡോളർ യുഎസ് ഖജനാവിലേക്ക് ഒഴുകിയെത്തുകയാണ്. തുടക്കത്തിൽ തന്നെ അങ്ങനെ ചെയ്‌തിരുന്നുവെങ്കിൽ നമ്മുടെ രാജ്യത്തിന്, ഇനി ഒരിക്കലും ഇത്തരമൊരു മഹത്വം അനുഭവിക്കാൻ അവസരം ലഭിക്കില്ലെങ്കിലും, 1929 ലെ പോലെയൊരു അപകടത്തിലേക്ക് എത്താനുള്ള സാഹചര്യമുണ്ടാകില്ലായിരുന്നു. ഇത്തരമൊരു ജുഡീഷ്യൽ ദുരന്തത്തിൽ നിന്ന് അമേരിക്കയ്ക്ക് കരകയറാൻ ഒരു വഴിയുമില്ലെന്നും ട്രംപ് പറഞ്ഞു.

നമ്മുടെ കോടതി വ്യവസ്ഥയെ മറ്റാരെക്കാളും നന്നായി തനിക്കറിയാം, തന്നെപ്പോലെ പരീക്ഷണങ്ങളിലൂടെയും കഷ്ട‌പ്പാടുകളിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയും കടന്നുപോയ ആരും ചരിത്രത്തിലില്ല. തികച്ചും ഭയാനകവും എന്നാൽ അതിശയകരമാംവിധം മനോഹരവുമായ കാര്യങ്ങൾ സംഭവിക്കാം. അമേരിക്ക വിജയവും മഹത്വവുമാണ് അർഹിക്കുന്നത്, അല്ലാതെ പ്രക്ഷോഭവും പരാജയവും അപമാനവുമല്ല. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ പറയുന്നു.

More Stories from this section

family-dental
witywide