2024 ലെ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ തോറ്റെന്ന് സക്കര്‍ബര്‍ഗ്, തിരുത്തികേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ അവകാശവാദം തള്ളി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. പ്രശസ്ത പോഡ്കാസ്റ്റര്‍ ജോ റോഗനുമായുള്ള ഒരു അഭിമുഖത്തില്‍, ഇന്ത്യയുള്‍പ്പെടെ മിക്ക നിലവിലുള്ള സര്‍ക്കാരുകളും 2024 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് മിസ്റ്റര്‍ സക്കര്‍ബര്‍ഗ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ സക്കര്‍ബര്‍ഗിന്റെ അവകാശവാദം ‘വസ്തുതാപരമായി തെറ്റാണ്’ എന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായ അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് സക്കര്‍ബര്‍ഗിനെ തിരുത്തിക്കൊണ്ട്, വൈഷ്ണവ് എക്സില്‍ പോസ്റ്റ് ചെയ്തു, ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍, ഇന്ത്യ 640 ദശലക്ഷത്തിലധികം വോട്ടര്‍മാരുമായി 2024 ലെ തിരഞ്ഞെടുപ്പ് നടത്തി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലുള്ള വിശ്വാസം ഇന്ത്യയിലെ ജനങ്ങള്‍ വീണ്ടും ഉറപ്പിച്ചു’.- മന്ത്രി പറഞ്ഞു. ‘പ്രധാനമന്ത്രി മോദിയുടെ നിര്‍ണായകമായ മൂന്നാം ടേം വിജയം നല്ല ഭരണത്തിന്റെയും പൊതുജന വിശ്വാസത്തിന്റെയും തെളിവാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”കോവിഡ്-19 മഹാമാരി ആഗോളതലത്തില്‍ സര്‍ക്കാരുകളിലുള്ള വിശ്വാസം ചോര്‍ന്നുപോകുന്നതിനും തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതിനും കാരണമായത് എങ്ങനെയെന്ന് എടുത്തുകാണിക്കാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു സക്കര്‍ബര്‍ഗിന്റെ തെറ്റായ പ്രസ്താവന എത്തിയത്. ‘2024 ലോകമെമ്പാടും വളരെ വലിയ ഒരു തിരഞ്ഞെടുപ്പ് വര്‍ഷമായിരുന്നു, ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങളിലും തിരഞ്ഞെടുപ്പുകള്‍ നടന്നു. അധികാരത്തിലിരുന്നവര്‍ അടിസ്ഥാനപരമായി ഓരോന്നിലും പരാജയപ്പെട്ടു. ഒരുതരം ആഗോള പ്രതിഭാസമുണ്ട് – അത് പണപ്പെരുപ്പമോ കോവിഡിനെ നേരിടാനുള്ള സാമ്പത്തിക നയങ്ങളോ, അല്ലെങ്കില്‍ സര്‍ക്കാരുകള്‍ കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്തു എന്നതോ ആകാം”-സക്കര്‍ബര്‍ഗ് പറഞ്ഞതിങ്ങനെ.

Also Read

More Stories from this section

family-dental
witywide