വെനസ്വേല ഇരട്ടഭൂകമ്പത്തിൽ മരണനിരക്ക് ഉയരുന്നു. ഔദ്യോഗികമായി ഭൂകമ്പത്തിൽ 2,595 മരണം സ്ഥിരീകരിച്ചു. ദുരന്തത്തിൽ പരിക്കേറ്റ് 12,000 ൽ അധികം പേർ ചികിത്സയിലാണ്. പതിനായിരക്കണക്കിനു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതിനിടെ, വെനസ്വേലയിലേക്കായി പതിനായിരം ബോഡി ബാഗുകൾ എത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.
ഇപ്പോഴും യന്ത്രസാമഗ്രികളുടെ അഭാവം മൂലം രക്ഷാപ്രവർത്തനം പലയിടത്തും വഴിമുട്ടിയിരിക്കുകയാണ്. നാട്ടുകാർ കയറും കരങ്ങളും ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത്. സ്റ്റാർലിങ്കിന്റെ സഹായത്തോടെ ഇന്റർനെറ്റ് സേവനം സൗജന്യമായി ഇലോൺ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് വെനസ്വേലയിൽ ലഭ്യമാക്കുന്നത് രക്ഷാപ്രവർത്തനത്തിന് സഹായകരമാണ്.
Death toll rises in Venezuela twin earthquakes; 2,595 deaths confirmed.














