ട്രംപുമായുള്ള തർക്കം പരിഹരിക്കുക ലക്ഷ്യം, ഇറാൻ യുദ്ധത്തെച്ചൊല്ലി ട്രംപുമായി ഭിന്നത; നാറ്റോ ഉച്ചകോടിക്ക് തുർക്കിയിൽ അടുത്തയാഴ്ച തുടക്കമാകും

അങ്കാറ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് സഖ്യത്തിന്റെ ഐക്യം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ നാറ്റോ കൂട്ടായ്മയിലെ രാഷ്ട്രത്തലവന്മാർ അടുത്തയാഴ്ച തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഒത്തുചേരുന്നു. ഇറാന് മേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നാറ്റോ സഖ്യത്തോടുള്ള പ്രതിബദ്ധതകളിൽ നിന്ന് വാഷിംഗ്ടൺ പിന്നോട്ടുപോകുന്നതിനിടെയാണ് ഈ നിർണായക ഉച്ചകോടി നടക്കുന്നത്.

ഇറാനെതിരെയുള്ള അമേരിക്കയുടെ യുദ്ധപ്രഖ്യാപനത്തോട് യൂറോപ്യൻ രാജ്യങ്ങൾക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നുവെങ്കിലും, സഖ്യത്തിലെ ഭൂരിഭാഗം രാജ്യങ്ങളും തങ്ങളുടെ വ്യോമാതിർത്തിയും സൈനിക താവളങ്ങളും ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നൽകിയിരുന്നുവെന്ന് നാറ്റോ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എങ്കിലും ഈ യുദ്ധം ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ തുടങ്ങിയ യൂറോപ്യൻ നേതാക്കളും തമ്മിലുള്ള വ്യക്തിബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. ഈ ആഭ്യന്തര തർക്കങ്ങൾ അങ്കാറ ഉച്ചകോടിയിലും പ്രതിഫലിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

എന്നാൽ, നിലവിലെ സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് നേതാക്കൾ ഭിന്നതകൾ മാറ്റിവെക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന നാറ്റോ നയതന്ത്രജ്ഞൻ വ്യക്തമാക്കി. ഉച്ചകോടിക്കിടെ എന്തെങ്കിലും തരത്തിലുള്ള അസ്വാരസ്യങ്ങൾ ഉണ്ടായാൽ പോലും, കാര്യങ്ങൾ ശാന്തമാക്കാൻ ‘കുടുംബ കോടതിയിലെ കൗൺസിലറെപ്പോലെ’ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ സഖ്യത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide