എല്ലാം ഇറാൻ പറയുംപോലെ! ഹോർമൂസ് കടലിടുക്കിലെ ഗതാഗതം പൂർണമായും ഇറാന്റെ നിയന്ത്രണത്തിൽ; മുന്നറിയിപ്പുമായി പ്രമുഖ പ്രതിരോധ നിരീക്ഷകർ

വാഷിംഗ്ടൺ/ദോഹ: പേർഷ്യൻ ഉൾക്കടലിലേക്ക് കപ്പലുകൾ പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും നിലവിൽ ഇറാന്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും, അനുമതിയില്ലാതെ സർവീസ് നടത്തുന്ന കപ്പലുകളെ ഇറാൻ ലക്ഷ്യമിടുകയാണെന്നും അന്താരാഷ്ട്ര പ്രതിരോധ-മേഖലാ സുരക്ഷാ വിദഗ്ദ്ധർ. പ്രമുഖ ആഗോള കൺസൾട്ടൻസി സ്ഥാപനമായ ‘കൺട്രോൾ റിസ്ക്സിലെ’ മാരിടൈം ഇന്റലിജൻസ് അസോസിയേറ്റ് അനലിസ്റ്റ് അാരൻ കെന്നഡിയെ ഉദ്ധരിച്ച് അൽ ജസീറയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതുമുതൽ ഹോർമൂസ് കടലിടുക്കിലെ സാഹചര്യം മാറ്റമില്ലാതെ തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ അനുമതിയില്ലാതെ യാത്ര തിരിക്കുന്ന ചരക്ക്-എണ്ണക്കപ്പലുകളെ ഇറാൻ നേരിട്ട് ആക്രമിക്കുകയാണ്.

ഹോർമൂസിലെ രണ്ട് പാതകളും നിലവിലെ പ്രതിസന്ധിയും

വടക്കൻ പാത: ഇറാന്റെ ഭരണപരിധിയിലുള്ള വടക്കൻ സമുദ്രപാത നിലവിൽ അമേരിക്കൻ നാവികസേനയുടെ ഉപരോധത്തിലാണ്. ഇതുവഴിയുള്ള വ്യാപാര ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുന്നു.

തെക്കൻ പാത: ഒമാൻ തീരത്തോട് ചേർന്നുള്ള തെക്കൻ സമുദ്രപാതയാണ് നിലവിൽ കപ്പലുകൾ ഉപയോഗിക്കുന്നത്. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന സാധാരണ പാതയിൽ നിന്ന് വ്യത്യസ്തമാണ് ഇത്.

ഈ തെക്കൻ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് അമേരിക്കൻ നാവികസേന പരിമിതമായ സുരക്ഷ നൽകുന്നുണ്ടെങ്കിലും, ഇറാനിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്ന് കപ്പലുകളെ പൂർണ്ണമായി സംരക്ഷിക്കാൻ ആ സുരക്ഷയ്ക്ക് സാധിക്കുന്നില്ലെന്ന് കെന്നഡി കൂട്ടിച്ചേർത്തു.

Also Read

More Stories from this section

family-dental
witywide