
ബാഗ്ദാദ്: ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം അടുത്ത 30 ദിവസത്തേക്ക് ഇറാൻ്റെ പൂർണ്ണ മേൽനോട്ടത്തിലായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. മേഖലയിലെ ജലപാതയുടെ മാനേജ്‌മെൻ്റിൽ മറ്റ് രാജ്യങ്ങളോ കക്ഷികളോ യാതൊരുവിധ ഇടപെടലുകളും നടത്തരുതെന്ന് അദ്ദേഹം കർശനമായി മുന്നറിയിപ്പ് നൽകി.
ഇറാഖ് വിദേശകാര്യ മന്ത്രിയുമായി ബാഗ്ദാദിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അരാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള ധാരണാപത്രം പ്രകാരം ജലപാതയുടെ പൂർണ്ണ നിയന്ത്രണാധികാരം ടെഹ്‌റാനുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഒരു കപ്പലിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന്, അമേരിക്ക ഇറാനിൽ തുടർച്ചയായ രണ്ടാം ദിവസവും ബോംബാക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രഖ്യാപനം. ആഗോള എണ്ണക്കടത്തിന് ഏറ്റവും നിർണായകമായ ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ രാഷ്ട്രീയ-സാമ്പത്തിക ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
Iran imposes full control over Strait of Hormuz for 30 days; warns US not to interfere in sea route















