പിന്നോട്ടില്ല, ട്രംപിന് കടുത്ത മറുപടിയുമായി ഇറാൻ; ഹോർമുസ് കടലിടുക്കിനായി പോരാട്ടം തുടരും; യുഎസിന് ശക്തമായ മുന്നറിയിപ്പ്, യുദ്ധമുഖത്തേക്കോ പശ്ചിമേഷ്യ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത പ്രതികരണവുമായി ഇറാൻ രംഗത്ത്. അന്താരാഷ്ട്ര വ്യാപാര മേഖലയിൽ നിർണായകമായ ഹോർമുസ് കടലിടുക്കിന്റെ അവകാശത്തിനായി രാജ്യം ശക്തമായി പോരാടുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ മുതിർന്ന ഉപദേശകൻ മുഹമ്മദ് മുഖ്ബർ വ്യക്തമാക്കി.

ഭാവിയിൽ ഇറാനിയൻ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും ശത്രുക്കൾക്ക് മുന്നിൽ കീഴടങ്ങാതിരിക്കാനും ഈ മേഖല സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും, ഈ നിർണായക വിഷയത്തിൽ നിന്ന് പിന്നോട്ട് പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ദിവസം ഇറാന് നേരെ അമേരിക്ക നടത്തിയ ശക്തമായ ബോംബാക്രമണങ്ങൾക്ക് പിന്നാലെയാണ്, ഹോർമുസ് കടലിടുക്ക് തങ്ങൾ പിടിച്ചെടുക്കുകയാണെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്.

എന്നാൽ ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ സഖ്യത്തിന്റെ യുദ്ധത്തിന് തിരിച്ചടിയായി, അതുവരെ സ്വതന്ത്രമായി കപ്പലുകൾ സഞ്ചരിച്ചിരുന്ന ഈ ജലപാതയുടെ നിയന്ത്രണം ഇറാൻ നേരത്തെ തന്നെ തങ്ങളുടെ കൈപ്പിടിയിലാക്കിയിരുന്നു. അമേരിക്കയുടെ പുതിയ നീക്കത്തോടെ ഗൾഫ് മേഖലയിൽ വീണ്ടുമൊരു വൻ യുദ്ധത്തിന്റെ നിഴൽ പരന്നിരിക്കുകയാണ്.

More Stories from this section

family-dental
witywide