തമിഴ്നാട് സത്യപ്രതിജ്ഞാ ചടങ്ങ്: ടിവികെ അധ്യക്ഷൻ സി. ജോസഫ് വിജയ് വേദിയിലെത്തി

തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ സി. ജോസഫ് വിജയ് ഇന്ന് തമിഴ്നാട്ടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. ഇതോടെ തമിഴ്നാട്ടിൽ രണ്ട് പ്രധാന ദ്രാവിഡ പാർട്ടികളായ ഡിഎംകെയും എഐഎഡിഎംകെയും തമ്മിലുള്ള ഏകദേശം ആറു ദശാബ്ദങ്ങളായുള്ള മാറി മാറിയുള്ള ഭരണം അവസാനിക്കുകയാണ്. തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, 234 അംഗ നിയമസഭയിൽ 120 എംഎൽഎമാരുടെ പിന്തുണ നേടിയതിനെ തുടർന്ന്, ഇന്നലെ വിജയ് യെ മുഖ്യമന്ത്രിയായി നിയമിച്ചിരുന്നു.

ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ. ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വലിയ ജനക്കൂട്ടം ഒത്തുകൂടിയിരിക്കെ, സത്യപ്രതിജ്ഞാ ചടങ്ങ് ഉടൻ ആരംഭിക്കാനിരിക്കുകയാണ്. ടിവികെ നേതാക്കൾ വേദിയിലെ സീറ്റുകളിൽ ഇരിക്കാൻ തുടങ്ങി. ഇവരിൽ ചിലർ ഇന്ന് മന്ത്രിസ്ഥാന സത്യപ്രതിജ്ഞയും ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നടി തൃഷ ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ എത്തി. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധിയും വിജയ്‌യുടെ മാതാപിതാക്കളും നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് ശനിയാഴ്ച വൈകുന്നേരത്തോടെ വിരാമമായത്. കോൺഗ്രസിന്റെ പിന്തുണയോടെയുള്ള സഖ്യ സർക്കാരിനാണ് വിജയ് നേതൃത്വം നൽകുക. വിസികെയും ഐയുഎംഎല്ലും പിന്തുണ പ്രഖ്യാപിച്ചതോടെ ടിവികെയുടെ അംഗബലം 120 ആയി. തുടർന്ന് വിജയ് ചെന്നൈയിലെ ലോക് ഭവനിൽ ഗവർണറെ സന്ദർശിച്ച് കോൺഗ്രസ്, സിപിഐ, സിപിഐ(എം), വിസികെ, ഐയുഎംഎൽ എന്നിവയുടെ പിന്തുണക്കത്തുകൾ കൈമാറി.

Tamil Nadu oath-taking ceremony: TVK president C. Joseph Vijay arrives at the venue

More Stories from this section

family-dental
witywide