ഇന്ധനവിലയിൽ വലഞ്ഞ് അമേരിക്ക ; നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, ഇറാൻ സമാധാന ചർച്ചകൾ വഴിമുട്ടിയത് തിരിച്ചടി

വാഷിംഗ്ടൺ: ഇറാൻ-യുഎസ് യുദ്ധം സൃഷ്ടിച്ച ആഗോള പ്രത്യാഘാതങ്ങളെത്തുടർന്ന് അമേരിക്കയിലെ ഇന്ധനവില കുതിച്ചുയരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ചൊവ്വാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയത്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകൾ അനിശ്ചിതത്വത്തിലായതാണ് വിപണിയിൽ പെട്ടെന്നുള്ള ഇടിവിനും വിലക്കയറ്റത്തിനും കാരണമായത്. നിലവിൽ ഒരു ഗാലന് ശരാശരി 4.17 ഡോളറാണ് വില. യുദ്ധം തുടങ്ങിയ ഫെബ്രുവരി 28-ന് ശേഷം മാത്രം ഗാലന് 1.19 ഡോളർ (ഏകദേശം 28%) വർദ്ധിച്ചു.

ലോകത്തിലെ എണ്ണ വിതരണത്തിൻ്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതാണ് ഏറ്റവും വലിയ തിരിച്ചടിയായത്.രാജ്യാന്തര വിപണിയിൽ എണ്ണവില 50 ശതമാനത്തോളം വർദ്ധിച്ച് ബാരലിന് 99 ഡോളറിലേക്ക് എത്തി. ഇന്ധനവിലയുടെ പകുതിയിലധികവും ക്രൂഡ് ഓയിലിൻ്റെ വിലയെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്.

അമേരിക്ക സ്വന്തമായി എണ്ണ ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ആഭ്യന്തര വിലയെയും ബാധിക്കുന്നുണ്ട്. ഏപ്രിൽ മാസത്തിൽ ഉണ്ടായ താൽക്കാലിക വെടിനിർത്തൽ വില കുറയ്ക്കാൻ സഹായിച്ചിരുന്നെങ്കിലും, ചർച്ചകൾ വീണ്ടും വഴിമുട്ടിയത് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു.

US hit by fuel prices; at four-year high, Iran peace talks stalled, setback

More Stories from this section

family-dental
witywide