ട്രംപിനെതിരെ ലൈംഗികാതിക്രമ ആരോപണം; എഴുത്തുകാരി ഇ. ജീൻ കാരോളിനെതിരെ ക്രിമിനൽ അന്വേഷണവുമായി യുഎസ് നീതിന്യായ വകുപ്പ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച എഴുത്തുകാരി ഇ. ജീൻ കാരോളിനെതിരെ യുഎസ് നീതിന്യായ വകുപ്പ് (DOJ) ക്രിമിനൽ അന്വേഷണം ആരംഭിച്ചു. ട്രംപിനെതിരെ അവർ നൽകിയ സിവിൽ കേസുകളിൽ വ്യാജസാക്ഷ്യം നടത്തിയോയെന്നതാണ് അന്വേഷണ വിഷയം.

മുൻ മാഗസിൻ കോളമിസ്റ്റായ കാരോൾ, ട്രംപിനെതിരെ ലൈംഗികാതിക്രമവും അപകീർത്തിപ്പെടുത്തലും ആരോപിച്ച് രണ്ട് കേസുകൾ നൽകിയിരുന്നു. രണ്ട് കേസുകളിലും കാരോൾ വിജയിക്കുകയും അപ്പീലിലും വിധികൾ നിലനിൽക്കുകയും ചെയ്തു. എന്നാൽ ആദ്യ കേസിലെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്രംപ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ട്രംപ് എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്.

2023-ൽ ഒരു ജ്യൂറി ട്രംപിനെ ലൈംഗികാതിക്രമക്കേസിൽ ഉത്തരവാദിയാണെന്ന് കണ്ടെത്തി. Truth Social-ലുണ്ടാക്കിയ പരാമർശങ്ങളെ തുടർന്ന് അപകീർത്തിപ്പെടുത്തലിനും അദ്ദേഹം കുറ്റക്കാരനായി വിധിക്കപ്പെട്ടു. 2024-ലെ മറ്റൊരു കേസിലും, കാരോൾക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് ട്രംപിനെ വീണ്ടും അപകീർത്തിപ്പെടുത്തലിൽ ഉത്തരവാദിയാക്കി.

ആദ്യ കേസിൽ കാരോളിന് 5 മില്യൺ ഡോളറും രണ്ടാമത്തെ കേസിൽ 83 മില്യൺ ഡോളറും നഷ്ടപരിഹാരമായി അനുവദിച്ചിരുന്നു.2022-ൽ നൽകിയ മൊഴിയിൽ, ട്രംപിനെതിരായ കേസിനായി പുറത്തുനിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടില്ലെന്ന് കാരോൾ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് LinkedIn സഹസ്ഥാപകൻ റീഡ് ഹോഫ്മാൻ കാരോളിന്റെ നിയമച്ചെലവുകൾക്കായി സഹായം നൽകിയതായി രേഖകൾ പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ടാണ് DOJ ഇപ്പോൾ അന്വേഷണം നടത്തുന്നത്.അതേസമയം, ഈ അന്വേഷണം നടക്കുന്നതുകൊണ്ട് മാത്രം കാരോളിനെതിരെ കുറ്റം ചുമത്തുകയോ അറസ്റ്റ് ചെയ്യുകയോ നിർബന്ധമല്ലെന്ന് നിയമ വിദഗ്ധർ വ്യക്തമാക്കി. “കാരോൾ ഉദ്ദേശപൂർവ്വം കള്ളം പറഞ്ഞുവെന്ന് തെളിയിക്കേണ്ടതാണ് പ്രധാന വെല്ലുവിളി,” എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

US justice department launches criminal investigation into Trump accuser E Jean Carroll

More Stories from this section

family-dental
witywide