‘നെക്ക് ഗാർഡ്’ നിയമം നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ; സ്മിത്തിനും വാർണറിനും ഒഴികഴിവില്ല

ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര, ആഭ്യന്തര കളിക്കാർക്ക് ‘നെക്ക് ഗാർഡ്’ നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. പുതിയ നിയമം നിലവിൽ വരുന്നതോടെ വെറ്ററൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ‘നെക്ക് പ്രൊട്ടക്ടർ’ അണിയേണ്ടി വരും. 2015-ൽ ‘നെക്ക് ഗാർഡുകൾ’ ഉപയോഗിക്കാൻ ശുപാർശ വന്നപ്പോൾ ഇരുവരും വിസമ്മതിച്ചിരുന്നു. cricket.com.au റിപ്പോർട്ടിൽ പറയുന്നതനുസരിച്ചു ആഭ്യന്തര, അന്തർദേശീയ ക്രിക്കറ്റിൽ ഫാസ്റ്റ്/മീഡിയം പേസ് ബൗളർമാരെ നേരിടുമ്പോൾ ഓസ്‌ട്രേലിയൻ കളിക്കാർ ‘നെക്‌ ഗാർഡ്’ നിർബന്ധമായും ധരിക്കണ൦.

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന് ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡയുടെ ബൗൺസർ ബോള്ളിൽ പരിക്കേറ്റിരുന്നു. സെപ്തംബർ 7 ന് നടന്ന ഏകദിനത്തിലാണ് അപകടമുണ്ടായത്. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം നിലവിൽ വന്നത്. ഇതിനായി 2023-24 വർഷത്തേക്കുള്ള വസ്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം സ്പിന്നർമാരെ നേരിടുമ്പോൾ, കൂടാതെ വിക്കറ്റ് കീപ്പർമാർക്കും അടുത്ത ഫീൽഡർമാർക്കും ഈ നിയമം ബാധകമല്ല. ഫിലിപ്പ് ഹ്യൂസിന്റെ ദാരുണമായ മരണത്തെത്തുടർന്ന് 2015-ൽ നെക്ക് പ്രൊട്ടക്ടറുകളുടെ ഉപയോഗം സിഎ ശുപാർശ ചെയ്തിരുന്നുവെങ്കിലും പല വെറ്ററൻ താരങ്ങളും ഇതിനോട് വിമുഖത കാണിച്ചിരുന്നു.

ഏതായാലും സിഎയുടെ ഈ തീരുമാനം ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് തുടങ്ങിയ താരങ്ങളെ ബാധിക്കും. ‘നെക്ക് ഗാർഡ്’ ധരിക്കുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുമെന്ന് സ്മിത്ത് നേരത്തെ പറഞ്ഞിരുന്നു. താൻ ധരിക്കില്ല, ധരിക്കുകയുമില്ലെന്നാണ് 2016-ൽ വാർണർ നിലപാട് അറിയിച്ചത്.

More Stories from this section

family-dental
witywide