
വാഷിങ്ടൺ: റഷ്യയും അമേരിക്കയും തടവുകാരെ കൈമാറ്റ ഇടപാടിൻ്റെ ഭാഗമായി അമേരിക്കൻ പത്രപ്രവർത്തകനായ ഇവാൻ ഗെർഷ്‌കോവിച്ചിനെയും മുൻ യുഎസ് മറൈൻ പോൾ വീലനെയും മോചിപ്പിച്ചു. വ്യാഴാഴ്‌ച 26 തടവുകാരെയാണ് മോചിപ്പിച്ചത്.
റഷ്യയും അമേരിക്കയും തമ്മിലുള്ള സോവിയറ്റിനു ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റമാണ് തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുഎസിനും റഷ്യയ്ക്കും പുറമേ, ജർമ്മനി, പോളണ്ട്, സ്ലോവേനിയ, നോർവേ, ബെലാറസ് എന്നീ രാജ്യങ്ങളും കരാറിന്റെ ഭാഗമായിരുന്നു.
തുർക്കി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ 10 തടവുകാരെ റഷ്യയിലേക്കും 13 പേരെ ജർമ്മനിയിലേക്കും മൂന്ന് പേരെ അമേരിക്കയിലേക്കും മാറ്റി. റഷ്യയിലെ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടറായ ഗെർഷ്കോവിച്ച് 2023 മാർച്ചിൽ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. 16 വർഷം തടവിനാണ് റഷ്യ ശിക്ഷിച്ചത്. മിഷിഗണിൽ നിന്നുള്ള കോർപ്പറേറ്റ് സെക്യൂരിറ്റി എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന മുൻ മറൈൻ വീലനെ 2018 ൽ മോസ്കോയിൽ തടവിലിടുകയും ചാരവൃത്തി ആരോപിച്ച് ശിക്ഷിക്കുകയും ചെയ്തു.
russia releases us journalists and ez Marine after prisoners swap treat