പ്രശസ്ത ആർക്കിടെക്ട് ആർ.കെ. രമേശ് (79) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. മാനാഞ്ചിറ സ്ക്വയർ, തുഞ്ചൻ സ്മാരകം തുടങ്ങിയ പ്രശസ്തമായ നിരവധി നിർമിതികൾ രൂപകൽപ്പന ചെയ്തതിന് പേര് കേട്ട ആർ.കെ. രമേശ്, കേരളത്തിന്റെ വാസ്തുശില്പ രംഗത്ത് വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി പ്രമുഖർ രംഗത്തെത്തി. രമേശിന്റെ മരണം വാസ്തുശില്പ സമൂഹത്തിനും കേരളത്തിനും തീരാനഷ്ടമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ആർ.കെ. രമേശിന്റെ രൂപകല്പനകൾ കേരളത്തിന്റെ സാംസ്കാരികവും വാസ്തുശില്പപരവുമായ അടയാളങ്ങളായി നിലകൊള്ളുന്നു. ചെലവ് കുറഞ്ഞ കെട്ടിട നിര്‍മാണ ശൈലിയുടെ പ്രയോക്താവായിരുന്ന ആര് കെ രമേഷിന്റെ
തിരുവനന്തപുരത്തെ ഇഎംഎസ് അക്കാദമി, കൈരളി തീയറ്റര്‍ സമുച്ചയം, നെയ്യാര്‍ഡാമിലെ രാജീവ് ഗാന്ധി ഡെവലപ്മെന്റ് സ്റ്റഡീസ്, മലപ്പുറത്തെ കോട്ടക്കുന്ന് പാര്‍ക്ക് തിരൂരിലെ തുഞ്ചന്‍ മെമ്മോറിയില്‍ കെട്ടിടം തുടങ്ങിയവയും കോഴിക്കോട്, കൊല്ലം, തൃശൂര്‍ കോര്‍പറേഷനുകളുടെ പുതിയ കെട്ടിങ്ങളും രൂപകല്പന ചെയ്തതും രമേശാണ്. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിക്കുന്നതിന് സാങ്കേതിക സഹായം സൗജന്യമായി നല്കുന്ന’ ഭവനം’ എന്ന സംഘടനയുടെ ചെയര്‍മാനാണ്. 2010 ല്‍ രാഷ്ട്രപതിയില്‍ നിന്ന് നിന്ന് നിര്മാണ് പ്രതിഭ പുരസ്കാരം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍കിടെക്റ്റിന്റെ ആദ്യ ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.














