ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം; ബുഷെഹർ നഗരത്തിൽ ഉൾപ്പെടെ പുതിയ ആക്രമണങ്ങൾ

ടെഹ്‌റാൻ: ഇറാനെതിരെ വീണ്ടും ആക്രമണം ശക്തമാക്കി അമേരിക്ക. ഇറാനിലെ ബുഷെഹർ നഗരത്തിൽ പുതിയ ആക്രമണങ്ങൾ നടന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. അമേരിക്കൻ പ്രോജക്ടൈലുകൾ നഗരത്തിലെ നാല് മേഖലകളിൽ പതിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ IRNA അറിയിച്ചു. ഒമാൻ തീരത്തിന് സമീപം ‘സ്റ്റോൾട്ട് മഗ്നീഷ്യം’ എന്ന കപ്പലിൽ സ്ഫോടനം ഉണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവന്നു. പുറത്ത് നിന്നുള്ള ഉപകരണം മൂലമാണ് സ്ഫോടനം ഉണ്ടായതെന്നും തുടർന്ന് കപ്പലിന്റെ എഞ്ചിൻ മുറിയിൽ തീപിടിത്തമുണ്ടായെന്നും കപ്പൽ ഉടമകളായ സ്റ്റോൾട്ട് ടാങ്കേഴ്സിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ സേന ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെ, മറുപടിയായി കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടതായി ഇറാൻ അറിയിച്ചു. കൂടാതെ, “അമേരിക്കൻ ശത്രുവിന്റെ ഒരു ശത്രുതാപരമായ കപ്പലിനെ” ആക്രമിച്ചതായും ഇറാൻ അവകാശപ്പെട്ടു. അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) പ്രകാരം, ജൂലൈ 14ന് ഇന്ത്യൻ സമയം രാവിലെ 7.45ന് ഇറാനെതിരായ പുതിയ ആക്രമണ ദൗത്യം പൂർത്തിയാക്കി. അഞ്ച് മണിക്കൂർ നീണ്ട നടപടിയിൽ ബുഷെഹർ, ചാബഹാർ, ജാസ്ക്, കോനാരക്, അബു മൂസ, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്.

അതേസമയം, ബഹ്റൈനിലെ അൽ ജുഫൈർ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. ഇറാനിലെ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കുമെന്നും, ഈ കടൽപാത ഉപയോഗിക്കുന്ന കപ്പലുകളിൽ 20 ശതമാനം ട്രാൻസിറ്റ് ഫീസ് ചുമത്തുമെന്നും ട്രംപ് വ്യക്തമാക്കി.

Another US attack in Iran; fresh attacks, including in the city of Bushehr.

More Stories from this section

family-dental
witywide