‘യുദ്ധം അവസാനിച്ചിട്ടില്ല, ലക്ഷ്യം ഇനി പ്രതിരോധമല്ല മേധാവിത്വം’; പുതിയ ഇറാൻ നയത്തെക്കുറിച്ച് വിശദീകരിച്ച് വിദഗ്ധർ

ടെഹ്റാൻ: ടെഹ്‌റാൻ സർവകലാശാലയിലെ റിസർച്ച് ഫെലോ മുഹമ്മദ് എസ്ലാമി, ഇറാന്റെ നിലവിലെ തന്ത്രപരമായ മാറ്റങ്ങളെയും സുരക്ഷാ സാഹചര്യങ്ങളെയും കുറിച്ച് സുപ്രധാന നിരീക്ഷണങ്ങൾ പങ്കുവെച്ചു. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമേനിക്ക് തന്റെ പിതാവിന്റെ വിലാപചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാത്തത് “യുദ്ധം ഇനിയും അവസാനിക്കാത്തതുകൊണ്ടാണ്” എന്ന് അദ്ദേഹം വ്യക്തമാക്കി. അൽ ജസീറയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അമേരിക്കയും ഇസ്രായേലുമായി ഇറാൻ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത് അങ്ങേയറ്റം ദുർബലമായ ഒരു വെടിനിർത്തൽ കരാറിലാണ്. വളരെ സങ്കീർണ്ണമായ വിഷയങ്ങളിലാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. നിലവിലെ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ കണക്കിലെടുക്കുമ്പോൾ മൊജ്താബ ഖമേനിക്ക് പരസ്യമായി ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാനുള്ള അനുകൂല സാഹചര്യമില്ല,” എസ്ലാമി ചൂണ്ടിക്കാട്ടി.

മിഡിൽ ഈസ്റ്റിൽ ഹോർമുസ് കടലിടുക്ക്, ബാബ് അൽ-മന്ദേബ് കടലിടുക്ക് എന്നിവ കേന്ദ്രീകരിച്ച് പുതിയൊരു തന്ത്രപരമായ നയത്തിന് ഇറാനിയൻ ഭരണകൂടം രൂപം നൽകുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. “ഇനി ‘പ്രതിരോധം’ എന്ന പഴയ ശൈലിക്ക് പകരം മേഖലയിൽ ‘മേധാവിത്വം’ ഉറപ്പിക്കാനാണ് ഇറാനിയൻ സംവിധാനം ലക്ഷ്യമിടുന്നത്. ഒരു പുതിയ ആത്മവിശ്വാസത്തിനാണ് നാം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.” ഇതോടൊപ്പം, ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്നതും ഇസ്രായേൽ ആക്രമണങ്ങളിൽ നിന്ന് ലെബനനെ സംരക്ഷിക്കുന്നതുമാണ് ഇറാന്റെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളെന്നും എസ്ലാമി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide