കൊച്ചി: കൊച്ചി മെട്രോ പേര് മാറ്റുന്നത് പരിഗണനയിലില്ലെന്നും സർക്കാരിനോട് ആലോചിക്കാതെ പത്രവാർത്ത നൽകിയെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. പിന്നെ ഞാനെന്തിന് പ്രതികരിക്കണം. സർക്കാരുമായി യാതൊരു കൂടിയാലോചന നടന്നിട്ട് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണം വളരെ ശ്രദ്ധയോടെ ആഘോഷിക്കാൻ ശ്രമമെന്നും ധനപ്രതിസന്ധിയുള്ള കാലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെൻഷൻ നേരത്തെ കൊടുക്കും. വീണയ്ക്കെതിരായ അന്വേഷണം നടക്കുകയല്ലെ. ഈ സ്ഥാനത്തിരുന്ന് കമന്റ് പറയുന്നതിൽ അനൗചിത്യം. പ്രതികരിക്കേണ്ടവർ പ്രതികരിക്കട്ടെയെന്നും പുനർജനിയിൽ ക്രമക്കേട് ഇല്ലെന്ന് മുൻ സർക്കാരിൻ്റെ കാലത്ത് തന്നെ കണ്ടെത്തിയതാണ്. ഏത് ഏജൻസി അന്വേഷിച്ചാലും ക്ളീൻ ചിറ്റ് കിട്ടുമെന്ന് ഞാൻ പറഞ്ഞിരുന്നു. മെസി സന്ദർശനവുമായി ബന്ധപ്പെട്ട വിഷയം, കായിക വകുപ്പിന്റെ റിപ്പോർട്ട് പരിശോധിച്ചു വരികയാണ്. വൈകാതെ തുടർനടപടികൾ ഉണ്ടാകും. ഏത് തരത്തിലുള്ള അന്വേഷണം ആണെന്ന് ഉടൻ അറിയാൻ പറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സർക്കാർ പറയുന്നതാണ് അവസാനവാക്കെന്നും പ്രൊപ്പോസൽ വെക്കുക മാത്രമാണ് ചെയ്തെന്നും കെഎംആർഎൽ എംഡി ലോകനാഥ് ബെഹ്റ മറുപടി നൽകി. സർക്കാർ ഏത് തീരുമാനമെടുത്താലും അതിനെ മാനിക്കുന്നുവെന്നും സർക്കാരിനൊപ്പം കെഎംആർഎൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
No proposal to rename Kochi Metro; Chief Minister says press report was issued without consulting the government.









