പാർലമെന്റിന്റെ വർഷകാല സമ്മേളനം ഈ മാസം 20 ന്: ജയിൽ ശിക്ഷ വിധിച്ചാൽ മന്ത്രിസ്ഥാനം തെറിക്കുന്നതടക്കമുള്ള നിർണായക ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രം

ജയിൽ ശിക്ഷ വിധിച്ചാൽ മന്ത്രിസ്ഥാനം തെറിക്കുന്ന ഭരണഘടനയുടെ 130 ആം ഭേദഗതി ബില്ല് അടക്കം ചെയ്യാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനം ഈ മാസം ഇരുപതിന് ആരംഭിക്കും. ഓഗസ്റ്റ് പതിമൂന്ന് വരെയുള്ള സമ്മേളനത്തിൽ ആകെ 19 പ്രവർത്തി ദിനങ്ങളാണുള്ളത്. ഭരണഘടന ഭേദഗതി ബില്ലുകൾ അടക്കം നിർണായക ബില്ലുകൾ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി ടിഎംസി, ശിവസേന ഉദ്ദവ് പക്ഷം എന്നിവയുടെ പിളർപ്പിൽ സ്പീക്കറുടെ തീരുമാനം ഉണ്ടാകും.

ഈ മാസം 17 ന് ബില്ലിൽ ജെപിസിയുടെ റിപ്പോർട്ട് അംഗീകരിക്കും. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാരണം ഒഴിവാക്കിയ എഫ്സിആർഎ ചട്ട ഭേദഗതി ബില്ലും ഇത്തവണ സഭയിലെത്തിയേക്കും. കഴിഞ്ഞ സമ്മേളനത്തിൽ ബിജെപിക്ക് അംഗ ബലമില്ലാത്തതിനാൽ പാസാകാതെ പോയ വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയ ബില്ലും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും കൊണ്ടുവരാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇന്ത്യ സഖ്യം ഡിഎംകെ വിട്ട പശ്ചാത്തലത്തിൽ സഭയ്ക്കകത്ത് പുതിയ സമവാക്യങ്ങളാണ് ഉരുത്തിരിയുന്നത്. നീറ്റ് യുജി ചോദ്യപേപ്പർ ക്രമക്കേടും അയോധ്യ സംഭാവന കൊള്ളയും ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷവും ഉയർത്തും.

Parliament’s Monsoon Session begins on the 20th of this month; the Centre plans to introduce crucial bills, including one that would lead to the loss of a ministerial post upon conviction and a jail sentence.

More Stories from this section

family-dental
witywide