ചർച്ച പോസിറ്റീവ്, മൂന്നാം സീറ്റ് ഇല്ലെങ്കിൽ രാജ്യസഭ സീറ്റ്! അന്തിമ തീരുമാനം 27 നെന്ന് കുഞ്ഞാലിക്കുട്ടി

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ കോൺഗ്രസുമായി നടത്തിയ ഉഭയകക്ഷി ചർച്ച പോസീറ്റീവെന്ന് മുസ്‍ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇന്ന് നടന്ന ചർച്ച തൃപ്തികരമാണ്. കോൺഗ്രസ് പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചു. ഇക്കാര്യങ്ങളെല്ലാം സാദിഖലി തങ്ങളുമായി കൂടിയാലോചിച്ച് ഫെബ്രുവരി 27ന് പാണക്കാട് നേതൃയോഗം ചേർന്ന ശേഷം അന്തിമതീരുമാനം എടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസുമായി വീണ്ടും ചർച്ച വേണ്ടിവരുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നിലവിലെ സാഹചര്യത്തിൽ മൂന്നാം സീറ്റ് നൽകാനാകില്ലെന്നാണ് കോൺഗ്രസ് നേതൃത്വം ഇന്ന് വിശദീകരിച്ചതെന്നാണ് വ്യക്തമാകുന്നത്. മൂന്നാം സീറ്റിന് പകരം രാജ്യ സഭ സീറ്റ് എന്ന ആശയം കോൺഗ്രസ് മുന്നോട് വച്ചെന്നാണ് വിവരം. 27 ന് പാണക്കാട് ചേരുന്ന ലീഗ് യോഗത്തിൽ കോൺഗ്രസ് നിർദ്ദേശം ചർച്ച ചെയ്യും. ശേഷമാകും അന്തിമ തീരുമാനം എടുക്കുക.

ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന മുസ്ലിം ലീഗിന്‍റെ ആവശ്യത്തിൽ ആലുവ പാലസിലാണ് ഇന്ന് ലീഗ് – കോൺഗ്രസ് ഉഭയകക്ഷി ചർച് നടന്നത്. ലീഗിനായി ഇ ടി മുഹമ്മദ് ബഷീർ , എം കെ മൂനീർ , പി എം എ സലാം, പി കെ കുഞ്ഞാലിക്കുട്ടി , കെ പി എ മജീദ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. കോൺഗ്രസിൽ നിന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എം എം ഹസൻ എന്നിവരാണ് പങ്കെടുത്തത്. നിലവിൽ മത്സരിക്കുന്ന മലപ്പുറം ,പൊന്നാനി സീറ്റുകൾക്ക് പുറമേ ഒരു സീറ്റു കൂടി ലോക്സഭാ തെരെഞ്ഞടുപ്പിൽ മത്സരിക്കാൻ വേണമെന്നാണ് ലീഗിന്‍റെ ആവശ്യം.

PK Kunhalikutty response after muslim league congress 3rd seat issue udf meeting

More Stories from this section

family-dental
witywide