കൊച്ചി: ഹണി റോസിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ റിമാൻഡിൽ കഴിയവെ വിവാദ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വി ഐ പി സൗകര്യമൊരുക്കിയെന്ന ആക്ഷേപത്തിൽ ഇടപെട്ട് മുഖ്യമന്ത്രി. വിവാദം കത്തിപ്പടരവെ ജയിൽ ഡി ജി പിയെ മുഖ്യമന്ത്രി വിളിച്ചു വരുത്തി വിശദാംശങ്ങൾ അന്വേഷിച്ചു. ഒപ്പം തന്നെ വിവാദം അന്വേഷിക്കാനും ഉത്തരവിട്ടു. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജയിൽ ഡി ജി പിക്ക് മുഖ്യമന്ത്രി നൽകിയ നിർദ്ദേശം. വിവാദം ജയിൽ ആസ്ഥാന ഡി ജി പി അന്വേഷിക്കും. മധ്യമേഖല ഡി ഐ ജി ജയിൽ സന്ദർശിച്ച് ബോബിക്ക് പ്രത്യേക സൗകര്യമൊരുക്കിയെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.
ജയിൽ ഡിജിപിയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി, ബോബി ചെമ്മണ്ണൂരിന് ജയിലിൽ ‘വിഐപി പരിഗണന’ വിവാദത്തിൽ അടിയന്തര റിപ്പോർട്ട് തേടി
January 16, 2025 12:53 AM
More Stories from this section
വാൽപ്പാറ അപകടത്തിൽ മരണം ഒൻപതായി, 2 കുട്ടികളും 7 സ്ത്രീകളും; വാൻ മറിഞ്ഞത് 300 അടി താഴ്ചയിലേക്ക്, നൊമ്പരമായി ചിത്രങ്ങൾ
വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറത്തെ 8 അധ്യാപകർ മരിച്ചു, 7 പേരും സ്ത്രീകൾ; 5 പേർക്ക് ഗുരുതര പരിക്ക്








