
ദുബായ്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ കപ്പൽ ജീവനക്കാരനായ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മേഖലയിൽ ഇറാനും ഇസ്രായേലും /യുഎസും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം. കൊല്ലപ്പെട്ട വ്യക്തിയുടെ പേരുവിവരങ്ങൾ കോൺസുലേറ്റ് പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇദ്ദേഹം ഒരു ചരക്ക് കപ്പലിലെ ജീവനക്കാരനായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും മറ്റ് നിയമനടപടികൾക്കുമായി കപ്പൽ കമ്പനിയുമായും പ്രാദേശിക അധികൃതരുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് കോൺസുലേറ്റ് അറിയിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും മുൻഗണനാടിസ്ഥാനത്തിൽ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
The Consulate @cgidubai is saddened to learn of the unfortunate incident at Sea that caused the tragic death of an Indian crew of a ship. The Consulate is in touch with the owner of the ship and is ascertaining further details. The Consulate will render all possible assistance in…
— India in Dubai (@cgidubai) May 8, 2026
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വർധിച്ചുവരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിമാറുന്നത്. കഴിഞ്ഞ മാസങ്ങളിൽ സമാനമായ സാഹചര്യത്തിൽ നിരവധി ഇന്ത്യക്കാരെ ഇസ്രായേൽ കപ്പലുകളിൽ നിന്ന് ഇറാൻ തടഞ്ഞുവെച്ചിരുന്നു.
സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അതീവ ജാഗ്രതയിലാണ്. മേഖലയിലെ ഇന്ത്യൻ കപ്പലുകൾക്കും ജീവനക്കാർക്കും പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
Attack on ship in Strait of Hormuz: Indian crew member confirmed killed















