മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

ന്യൂഡൽഹി: മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ അന്തരിച്ചു. 80 വയസായിരുന്നു. തിഹാർ ജയിലിൽ സിഖ് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2018 ഡിസംബർ 17-നാണ് ഡൽഹി ഹൈക്കോടതി, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് 1984 നവംബറിൽ പാലം കോളനി പ്രദേശത്തുണ്ടായ കലാപത്തിനിടയിൽ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

അതേസമയം, അദ്ദേഹത്തിന്റെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 1984 ലെ സിഖ് വിരുദ്ധ കലാപത്തിനിടയിൽ ഡൽഹിയിലെ ജനക്‌പുരി, വികാസ്‌പുരി എന്നീ പ്രദേശങ്ങളിൽ അക്രമത്തിന് പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ ജനുവരിയിൽ ഡൽഹി കോടതി സജ്ജൻ കുമാറിനെ വെറുതെ വിട്ടിരുന്നു.

ഡൽഹി കൗൺസിലറായാണ് 1977-ൽ സജ്ജൻ കുമാർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. പിന്നീട് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (പി.സി.സി) ജനറൽ സെക്രട്ടറിയായിരുന്ന സജ്ജൻ കുമാർ സഞ്ജയ് ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്നു. 1980ൽ അദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ ഔട്ടർ ഡൽഹി മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ റെക്കോർഡ് ഭൂരിപക്ഷമായ 8.5 ലക്ഷത്തിലധികം വോട്ടുകളോടെയാണ് ഔട്ടർ ഡൽഹി സീറ്റ് സജ്ജൻ കുമാർ സ്വന്തമാക്കിയത്.

Former Congress MP Sajjan Kumar passes away; he died while serving a sentence in the anti-Sikh riots case.

More Stories from this section

family-dental
witywide