ഫലമറിയാൻ മണിക്കൂറുകൾ മാത്രം! കേരളം ആര് പിടിക്കും; ആര് വീഴും, നാളെ അറിയാം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം

ഏവരും ആകാംഷയോടെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. നാളെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റ് വോട്ടുകളാകും ആദ്യമെണ്ണുക. കേരളം, അസം, ബംഗാൾ, തമിഴ്നാട്, എന്നീ നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നടന്ന തിരഞ്ഞെടുപ്പുകളിലെ ഫലമാണ് നാളെ അറിയുക. ഫാൽട്ട, ഡയമണ്ട് ഹാർബർ, മഗ്രാട്ട് പാസ്‌ചിം എന്നിവിടങ്ങളിൽ റീപോളിങ് പ്രഖ്യാപിച്ചതോടെ ഭരണം നിലനിർത്താനുള്ള തീവ്രമായ പോരാട്ടത്തിലാണ് തൃണമൂലെങ്കിൽ ഭരണം പിടിക്കാനുള്ള പോരാട്ടത്തിലാണ് ബിജെപി.

അതേസമയം, കേരളത്തിൽ യുഡിഎഫിനാണ് മിക്ക എക്സിറ്റ് പോളുകളിലും വിജയം. ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം പ്രകാരം യുഡിഎഫ് 78-90 സീറ്റുകൾ നേടും, അതേസമയം മറ്റൊരു സർവേ പറയുന്നത് യുഡിഎഫ് 94 സീറ്റുകൾ വരെ നേടാമെന്നാണ്. 140 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകളാണ് വേണ്ടത്. ഇരുപ്രവചനങ്ങളും എൽഡിഎഫിന് യഥാക്രമം 49-62 സീറ്റുകളും 44-56 സീറ്റുകളും പ്രവചിക്കുന്നു. എൻഡിഎ ഒരു ചെറിയ കക്ഷി മാത്രമായി തുടരാനും നിയമസഭയിൽ അക്കൗണ്ട് തുറക്കാനും സാധ്യതയുണ്ടെന്നും മിക്ക സർവേകളും പറയുന്നു.

ഏപ്രിൽ 9 മുതൽ ഏപ്രിൽ 29 വരെയാണ് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നത്. ഏപ്രിൽ 9 ന് കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടന്നു. തമിഴ്‌നാട്ടിലും ബംഗാളിലെ ആദ്യഘട്ടത്തിലും ഏപ്രിൽ 23 ന് വോട്ടെടുപ്പ് നടന്നു. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29 ന് നടന്നു. കഴിഞ്ഞ മാസം നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 823 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

കേരളത്തിലെ 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലായി ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളത്. ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം 78.27 ശതമാനമായിരുന്നു. കനത്ത പോളിങ് നടന്ന സംസ്ഥാനത്ത് ഭരണം ആര് നേടുമെന്ന് ഉറ്റുനോക്കുകയാണ് ജനങ്ങൾ.

Kerala Assembly Election result 2026 will be know tomorrow

More Stories from this section

family-dental
witywide