‘നിങ്ങള്‍ ഞങ്ങളെ സംസാരിക്കാന്‍ അനുവദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’; സ്പീക്കറോട് രാഹുല്‍

ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കറാണ് ജനങ്ങളുടെ ശബ്ദത്തിന്റെ അന്തിമ വിധികര്‍ത്താവ്, കഴിഞ്ഞ തവണത്തേക്കാള്‍ പ്രതിപക്ഷം ഇത്തവണ ആ ശബ്ദത്തെ പ്രതിനിധീകരിക്കുന്നു, ബിജെപിയുടെ ഓം ബിര്‍ള ലോക്‌സഭാ സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞതിങ്ങനെ.

നിങ്ങളുടെ ജോലി ചെയ്യുന്നതില്‍ പ്രതിപക്ഷം നിങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സഭ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ രാഹുല്‍ സഹകരണം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്നത് വളരെ പ്രധാനമാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിന്റെ ശബ്ദത്തെ ഈ സഭയില്‍ പ്രതിനിധീകരിക്കാന്‍ അനുവദിച്ചിരിക്കുന്നു എന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘നിങ്ങള്‍ ഞങ്ങളെ സംസാരിക്കാന്‍ അനുവദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സഭ എത്ര കാര്യക്ഷമമായി നടക്കുന്നു എന്നതല്ല ചോദ്യം. ഇന്ത്യയുടെ ശബ്ദം എത്രത്തോളം കേള്‍ക്കാന്‍ അനുവദിക്കുന്നു എന്നതാണ് ചോദ്യം. പ്രതിപക്ഷത്തെ നിശബ്ദമാക്കി നിങ്ങള്‍ക്ക് സഭ കാര്യക്ഷമമായി നടത്താമെന്നത് ജനാധിപത്യവിരുദ്ധമായ ആശയമാണെന്നും രാഹുല്‍ പറഞ്ഞു. മാത്രമല്ല, പ്രതിപക്ഷം ഭരണഘടനയെ സംരക്ഷിക്കുമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തങ്ങളുടെ ശബ്ദം തകര്‍ക്കപ്പെടില്ലെന്നും സഭയില്‍ നിന്ന് പുറത്താക്കല്‍ ഇനി ഉണ്ടാകില്ലെന്നും പ്രതിപക്ഷം പ്രതീക്ഷിക്കുന്നതായി സമാവാദി പാര്‍ട്ടി എംപി അഖിലേഷ് യാദവ് പറഞ്ഞു.

കഴിഞ്ഞ ലോക്സഭയിലെ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തത് അഭികാമ്യമല്ലെന്ന് ടിഎംസി നേതാവ് സുദീപ് ബന്ദ്യോപാധ്യായ പറഞ്ഞു. സഭയില്‍ കൊണ്ടുവന്ന ബില്ലുകളില്‍ ശരിയായ ചര്‍ച്ചയും അദ്ദേഹം ആവശ്യപ്പെട്ടു.

നിഷ്പക്ഷവും പക്ഷപാതപരവുമായിരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നായിരുന്നു ഡിഎംകെ നേതാവ് ടിആര്‍ ബാലു സ്പീക്കറോട് പറഞ്ഞത്.

More Stories from this section

family-dental
witywide