തിരഞ്ഞെടുപ്പിൽ സിപിഐഎം ക്രോസ് വോട്ടിങ് നടത്തിയെന്ന് ജോസ് കെ മാണി; എൽഡിഎഫ്- ആർഎസ്എസ് സഖ്യമെന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുകളെ ബാധിച്ചു

പാലാ: തിരഞ്ഞെടുപ്പിൽ സിപിഐഎം ക്രോസ് വോട്ടിങ് നടത്തിയെന്ന ആരോപണവുമായി ജോസ് കെ. മാണി. എൽഡിഎഫ്- ആർഎസ്എസ് സഖ്യമെന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാക്കിയെന്നും ഡീൽ ആരോപണം തിരഞ്ഞെടുപ്പിൽ ബാധിച്ചുവെന്നും ജോസ് കെ. മാണി പറഞ്ഞു. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹം ആരോപണമുന്നയിച്ചത്.

അതേസമയം, ജോസഫ് ഗ്രൂപ്പ് പരിഹാസം തുടരുകയാണ്. അവരേക്കാൾ മുന്നിലാണ് കേരളാ കോൺഗ്രസ് എമ്മിൻ്റെ വോട്ട് വിഹിതം. ജയിച്ചവർക്ക് 50 ശതമാനം വോട്ടുപോലും നേടാനായില്ല. ചെറിയ മാർജിനിലാണ് ഞങ്ങൾ തോറ്റത്. ക്ലോസ് ഫിനിഷാണ് ഉണ്ടായത്. വോട്ട് ബാങ്ക് നിലനിന്നു. വീഴ്ചകളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കും. ആത്മവിശ്വാസമുണ്ടെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

ഉടൻ അംഗത്വ ക്യാമ്പയിൻ ആരംഭിക്കും. അകന്നുപോയ അടിസ്ഥാന വിഭാഗത്തെ തിരിച്ചെത്തിക്കും. പൊതുവായ അഭിപ്രായമാണ് ക്രോസ് വോട്ടിങ് എന്നത്. കണ്ണൂരിൽ അത് കണ്ടല്ലോ. എന്നും മുന്നണി മാറിക്കൊണ്ടിരിക്കാനാകില്ല. വികസനത്തിന് ജനകീയമുഖം വന്നില്ല. 2.2 ശതമാനം വോട്ടേ കുറഞ്ഞിട്ടുള്ളു. എതിരാളികൾ പല തന്ത്രങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ധൂർത്ത പുത്രൻ എന്നുവരെ വിളിച്ചുവെന്നും 344 വ്യാജ ഐഡികൾ വെച്ച് പരിഹസിച്ചുവെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.

Jose K Mani says CPI(M) cross-voting in the elections

More Stories from this section

family-dental
witywide