സിപിഐഎം വിശാല സംസ്ഥാന സമിതിയിൽ ചർച്ചകൾക്ക് നിയന്ത്രണം

തിരഞ്ഞെടുപ്പ് തോൽവിയിൽ ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ സിപിഐഎം തിരുത്തൽ നടപടിയിലേക്ക് കടക്കുന്നു. എന്നാൽ, ഇതിൻ്റെ ഭാഗമായി വിളിച്ചുചേർത്ത വിശാല സംസ്ഥാനസമിതി യോഗത്തിൽ ചർച്ചകൾക്ക് നിയന്ത്രണമുണ്ടാകുമെന്നാണ് റിപ്പോർട്ട്. സാങ്കേതികത്വത്തിന്റെ പേരിലാണെങ്കിലും സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ സംസ്ഥാനസമിതി അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല. പ്രതിനിധികളായ ജില്ലാസെക്രട്ടേറിയറ്റ് അംഗങ്ങളും വർഗബഹുജന സംഘടനകളുടെ ഭാരവാഹികളും മാത്രമാണ് ചർച്ചയിലുണ്ടാകുക.

അതേസമയം, യോഗത്തിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റാണ് തയ്യാറാക്കിയത്. ഇതിന് അംഗീകാരം നൽകാൻ സംസ്ഥാനസമിതി യോഗം ചേർന്നിരുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചൂണ്ടിക്കാട്ടിയ തിരുത്തൽകൂടി വരുത്തിയാണ് റിപ്പോർട്ട് അന്തിമമാക്കിയത്. ഇതോടെ, റിപ്പോർട്ട്, സംസ്ഥാനകമ്മിറ്റിയുടെ റിപ്പോർട്ടായിമാറി. ഒരു ഘടകം അംഗീകരിച്ച റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അതേ ഘടകത്തിലുള്ളവർ മറ്റൊരുയോഗത്തിൽ അഭിപ്രായംപറയുന്ന രീതി സി.പി.എമ്മിനില്ല. ഇതാണ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചർച്ചയിൽനിന്ന് പുറത്താകാൻ കാരണമായത്.

Restrictions placed on discussions at the CPIM’s extended state committee meeting.

More Stories from this section

family-dental
witywide