നീറ്റ് പരീക്ഷാക്രമക്കേടിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റ് ചെയ്ത സംഘപരിവാര്‍ സഹയാത്രികന്‍ ടി. ജി. മോഹന്‍ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ടിജി മോഹന്‍ദാസിനെ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലായിരുന്നു നടപടി. പരാതി സമര്‍പ്പിച്ചിട്ടും കേസെടുക്കാൻ വൈകിയെന്ന വിമര്‍ശനം ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്നതിന് പിന്നാലെയാണ് ടി ജി മോഹന്‍ദാസിനെതിരെ പൊലീസ് നിര്‍ണായക നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. വിവാദ പ്രസ്താവനയ്ക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ സൈബര്‍ സെല്‍ ഐജി പി പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിരുന്നത്.
അതേസമയം, പരാമര്‍ശം വിവാദമായതോടെ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസിനെ തള്ളി നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു. ആര്‍എസ്എസിന്റെ ഒരുതരത്തിലുള്ള ചുമതലകളും നിലവില്‍ ടി ജി മോഹന്‍ദാസ് വഹിക്കുന്നില്ലെന്നും ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ വെടിവെച്ചു കൊല്ലുമെന്നും സമരത്തിനെത്തുന്ന പെണ്‍കുട്ടികള്‍ ബലാത്സംഗം ഇഷ്ടപ്പെട്ട് വരുന്നവരാണെന്നുമായിരുന്നു ടി ജി മോഹന്‍ദാസ് അധിക്ഷേപിച്ചത്.
T.G. Mohandas will be produced in court today.











