ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ കാനഡ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തി അമേരിക്ക; തിരിച്ചടിക്കുമെന്ന് കാനഡ

വാഷിങ്ടൺ: വ്യാപാര കരാർ സംബന്ധിച്ച് അമേരിക്കയും കാനഡയും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ കാനഡയിൽ നിന്നുള്ള 20 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തി. ട്രംപ് ഭരണകൂടത്തിന്റെ നടപടിക്ക് പിന്നാലെ കാനഡ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. അമേരിക്ക ചുമത്തുന്ന തീരുവയ്ക്ക് “ഓരോ ഡോളറിനും തുല്യമായി” തിരിച്ചടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.

വാഷിങ്ടണിന്റെ വ്യാപാര കരാർ വ്യവസ്ഥകൾ അംഗീകരിക്കാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് അമേരിക്കൻ തീരുവയ്ക്ക് തുല്യമായ തിരിച്ചടി നൽകുമെന്ന് കാർണി പ്രഖ്യാപിച്ചത്. “അമേരിക്ക ചുമത്തുന്ന തീരുവയ്ക്ക് ഡോളറിന് ഡോളർ എന്ന കണക്കിൽ തിരിച്ചടി നൽകും,” എന്ന് കാർണി പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.ഈ ആഴ്ച ആദ്യം ധാരണയായ വ്യവസ്ഥകൾ പ്രകാരം വ്യാപാര കരാർ അന്തിമമാക്കാൻ കാനഡ വിസമ്മതിച്ചതായി യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീർ പറഞ്ഞു. സ്റ്റീൽ, അലുമിനിയം തുടങ്ങിയ മേഖലകളിലെ തീരുവ കുറയ്ക്കാനുള്ള അവസരം അമേരിക്ക മുന്നോട്ടുവച്ചിട്ടും കാനഡ അത് നിരസിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

കാനഡയുമായി ഒരു കരാറിലെത്താൻ അമേരിക്കയ്ക്ക് കഴിയേണ്ടതാണെന്നും കാർണിയുമായി തനിക്ക് “നല്ല ബന്ധമാണുള്ളതെന്നും” യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. അമേരിക്ക അവസാന നിമിഷം നിർദേശിച്ച വ്യവസ്ഥകളിലെ മാറ്റങ്ങൾ അന്യായവും സാമ്പത്തികമായി യുക്തിരഹിതവുമായിരുന്നുവെന്നും ഏത് കരാറിനെയും വിശ്വസിക്കാനാകുമോ എന്ന കാര്യത്തിലും ഇത് സംശയമുയർത്തുന്നുവെന്നും കാർണി വ്യക്തമാക്കി.

അതേസമയം, അമേരിക്കയുടെ നിർദേശങ്ങളിലെ അവസാന നിമിഷത്തെ മാറ്റങ്ങൾ അന്യായവും സാമ്പത്തികമായി യുക്തിരഹിതവുമാണെന്ന നിലപാട് കാർണി ആവർത്തിച്ചു. കനേഡിയൻ തൊഴിലാളികൾക്കും ബിസിനസുകൾക്കും കൂടുതൽ പിന്തുണ നൽകുന്നതിനുള്ള നടപടികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ തീരുവയിൽ ഇളവ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് കാനഡ. വാഹനങ്ങൾ, സ്റ്റീൽ, അലുമിനിയം തുടങ്ങിയ മേഖലകളിലെ യുഎസ് തീരുവ കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും തൊഴിൽ നഷ്ടത്തിന് കാരണമാകുകയും അമേരിക്കയുമായുള്ള ദീർഘകാല വ്യാപാരബന്ധത്തിൽ സമ്മർദം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയുമായുള്ള ബന്ധത്തിൽ സ്ഥിരമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് കാർണി കനേഡിയൻ ജനതയ്ക്ക് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏതെങ്കിലും ഒരു വ്യാപാര കരാറിന്റെ ഫലം എന്തായാലും ഈ മാറ്റം തുടരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അമേരിക്കയെ ആശ്രയിക്കുന്നത് കുറച്ച് വ്യാപാരബന്ധങ്ങൾ വൈവിധ്യവത്കരിക്കണമെന്നും കാർണി പറഞ്ഞു. നിലവിൽ കാനഡയുടെ കയറ്റുമതിയുടെ ഏകദേശം 70 ശതമാനവും അമേരിക്കയിലേക്കാണ്. വ്യാപാര തർക്കത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സാമ്പത്തിക പ്രത്യാഘാതങ്ങളേക്കാൾ വലുതാകാനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇരു രാജ്യങ്ങളും തമ്മിൽ 880 ബില്യൺ ഡോളർ മൂല്യമുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം നടന്നിരുന്നു.

ബുധനാഴ്ച പുലർച്ചെ 12.01 മുതൽ തീരുവ പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായി ട്രംപ് സമയപരിധി മൂന്ന് ദിവസം നീട്ടുകയായിരുന്നു. എന്നിട്ടും ഇരു രാജ്യങ്ങൾക്കും ധാരണയിലെത്താൻ കഴിഞ്ഞില്ലെന്ന് എപി റിപ്പോർട്ട് ചെയ്തു. കാനഡയും അമേരിക്കയും തമ്മിൽ പതിറ്റാണ്ടുകളായി വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. കനേഡിയൻ സോഫ്റ്റ്‌വുഡ് ലംബർ ഇറക്കുമതി, കാനഡയുടെ സംരക്ഷിത ക്ഷീരവിപണിയിലേക്ക് അമേരിക്കയ്ക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

US imposes 50% tariffs on Canada products as talks fail, Carney vows to match them ‘dollar for dollar’

More Stories from this section

family-dental
witywide