വീണ്ടും വിദ്വേഷം; വയനാട്ടിൽ കോൺഗ്രസ്-മുസ്ലിം കരാർ ഉണ്ടായോ?; കോൺഗ്രസ് എസ്‌സി/എസ്‌ടി സംവരണം തട്ടിയെടുക്കുന്നെന്ന് മോദി

ഡൽഹി: വീണ്ടും വിദ്വേഷ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംവരണത്തിൻ്റെ ആനുകൂല്യം മുസ്ലീം സമുദായത്തിന് ലഭ്യമാക്കാൻ വയനാട്ടിൽ ഇടപാട് നടന്നിട്ടുണ്ടോയെന്നായിരുന്നു മോദിയുടെ ചോദ്യം. മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും എസ്‌ സി, എസ് ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം കോൺഗ്രസ് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു. ടിവി9 ഭാരതിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

“എൻ്റെ മനസ്സിൽ ഒരു ചോദ്യമുണ്ട്. വയനാട്ടിൽ മുസ്ലീങ്ങൾക്ക് സംവരണത്തിൽ വിഹിതം നൽകുമെന്നും പകരം വയനാട് സീറ്റിൽ തങ്ങളെ വിജയിപ്പിക്കുമെന്നും കോൺഗ്രസിന്റെ കരാറുണ്ടായിട്ടുണ്ടോ? രാജ്യം ഇത് അറിയാൻ ആഗ്രഹിക്കുന്നു. എസ്‌സി, എസ്ടി, ഒബിസി എന്നിവർക്ക് ഭരണഘടന നൽകുന്ന സംവരണം തട്ടിയെടുക്കാനുള്ള വഴികൾ കോൺഗ്രസ് കണ്ടെത്തുകയാണോ,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനാവില്ലെന്ന് ഭരണഘടനാ നിർമ്മാതാക്കൾ തീരുമാനിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കാതിരുന്നതിനേയും മോദി വിമർശിച്ചു. ‘സർവ്വശക്തൻ്റെ മേൽ ആർക്കെങ്കിലും അവകാശമുണ്ടോ? ബി ജെ പി പോലൊരു സാധാരണ പാർട്ടി ശ്രീരാമൻ്റെ മുന്നിൽ ഒന്നുമല്ല. ശ്രീരാമൻ എല്ലാവരുടെയും ആയിരിക്കണം. പിന്നെ എന്തിനാണ് അവർ ഇതിനെക്കുറിച്ച് സംസാരിക്കുന്നത്? തങ്ങളുടെ വോട്ട് ബാങ്ക് നിലനിറുത്തുക എന്ന അവരുടെ അജണ്ട മറച്ചുവെക്കാനാണോ? രാമക്ഷേത്രത്തിലേക്ക് പോയാൽ തങ്ങളുടെ വോട്ട് ബാങ്ക് നഷ്ടമാകുമെന്ന് കോൺഗ്രസ് ഭയക്കുന്നുണ്ട്’, മോദി ആരോപിച്ചു.

More Stories from this section

family-dental
witywide