പ്രധാനമന്ത്രിക്ക് നീറ്റ് പരീക്ഷ ക്രമക്കേടിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എസ്എഫ്ഐയുടെ ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന അദ്ദേഹം. മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും മടിക്കുന്നുവെന്നും കേന്ദ്രസർക്കാറിന്റെ നിർദ്ദേശം അനുസരിച്ച് ആണ് പോലീസിന്റെ അതിക്രമം ഡൽഹിയിൽ നടക്കുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
സമരത്തിൽ വിദ്യാർത്ഥികളുടേത് ന്യായമായ ആവശ്യമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. NSUI ഡൽഹി പ്രക്ഷോപത്തിലില്ല. കെഎസ്‌യു ഒരു പ്രസ്താവന പോലും ഇറക്കിയില്ലെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. എന്നാൽ എല്ലാ ഭാഗത്തുനിന്നും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. വിദ്യാർത്ഥികൾ ഒഴികിയെത്തി. രാഹുൽ ഗാന്ധിയടക്കം എത്തിയെന്നും അത് നല്ല കാര്യമായി കാണുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
അതേസമയം, ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നാലാംദിനവും പാർലമെന്റ് സ്തംഭിച്ചു. പാർലമെന്റിന് പുറത്ത് ഭരണ-പ്രതിപക്ഷങ്ങൾ നേർക്കുനേർ മുദ്രാവാക്യം വിളിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ചർച്ചയാകാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും, മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം.
Kerala Leader of the Opposition Pinarayi Vijayan demanded the resignation of Union Education Minister Dharmendra Pradhan over alleged NEET examination irregularities and fraud













