പാലക്കാട്: അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതൻ്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിയോടെ തത്തമംഗലം, ചാലക്കളത്തെ വീട്ടുവളപ്പിൽ.
പൊതുദർശനം
നാളെ രാവിലെ എട്ടു മണി മുതൽ നെഹ്റു ഓഡിറ്റോറിയത്തിൽ
10 മുതൽ ചിറ്റൂർ – തത്തമംഗലം മുൻസിപ്പാലിറ്റിയിൽ
11 മുതൽ തത്തമംഗലം സർവീസ് സഹകരണ ബാങ്കിൽ
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു.
1996 മുതല്‍ 2016 വരെ ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനീധികരിച്ചു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന കെ. അച്യുതൻ തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്‍റായും ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
കർഷക കുടുംബത്തിൽ ജനിച്ച അച്യുതൻ കർഷകരുടെ ഇടയിൽ പ്രവർത്തിച്ച് രാഷ്‌ട്രീയരംഗത്ത് സജീവമായി. 1996 ൽ കെ.കൃഷ്‌ണൻകുട്ടിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് 2016 വരെ തുടർച്ചയായി വിജയിച്ചു.
നേരത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയല്‍ അംഗമാകാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും അത് വേണ്ടെന്നുവച്ച കോണ്‍ഗ്രസ് നേതാവ് കൂടിയാണ് കെ അച്യുതന്‍. മുതിർന്ന കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. നിലവിലെ ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുത് മകനാണ്.
ഭാര്യ: സികെ സുധ. മകൾ: എ ഷീബ (ഹൈക്കോടതി അഭിഭാഷക)














