‘രാഹുല്‍ ഗാന്ധി ജിം തുറക്കണം, ശശി തരൂര്‍ ഇംഗ്ലീഷ് പരിശീലന സ്ഥാപനവും’ ; പരിഹസിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പരാമര്‍ശത്തിന് കടുത്ത മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാഹുല്‍ ഗാന്ധി ജിം തുടങ്ങണമെന്നും ശശി തരൂര്‍ ഇംഗ്ലീഷ് പരിശീലന സ്ഥാപനം തുടങ്ങണമെന്നും അദ്ദേഹം വിമര്‍ശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് വന്‍ വിജയം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തരൂര്‍ ചിരിപ്പിക്കുന്നത് എന്ന് വിളിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖറിന്റെ പരാമര്‍ശം.

കോണ്‍ഗ്രസിയില്‍ ഭാഷയില്‍ കഴിവുള്ളവരും വളരെ വാചാലമായി സംസാരിക്കുന്നവരുമുണ്ട്, ഈ തിരഞ്ഞെടുപ്പ് അവരെ ഒരു പുതിയ അധിനിവേശത്തിലേക്ക് നയിക്കുമെന്ന് ഞാന്‍ കരുതുന്നുവെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് തങ്ങളെ സേവിക്കുന്ന, അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുന്ന അവരുടെ രാഷ്ട്രീയ നേതാക്കളെയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി ആയാലും തരൂരായാലും അതിന് അനുയോജ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളുകയും ഇന്ത്യ ബ്ലോക്ക് ചൊവ്വാഴ്ച വിജയിക്കുമെന്ന ആത്മവിശ്വാസവുമാണ് പ്രകടിപ്പിക്കുന്നത്.

Also Read

More Stories from this section

family-dental
witywide